കൊവിഡ്: സാധാരണക്കാരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് എ എം ആരിഫ് എംപി
ആലപ്പുഴ: കൊവിഡ് മഹാമാരിയുടെ ദുരിതങ്ങള്‍ പേറുന്ന സാധാരണക്കാര്‍ക്ക് സഹായമെത്തിക്കുന്നതിനേക്കാള്‍ വന്‍കിട കോര്‍പറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തള്ളാനാണ് കേന്ദ്രസര്‍ക്കാരിന് വ്യഗ്രതയെന്ന് എ എം ആരിഫ് എംപി കുറ്റപ്പെടുത്തി. സാധരണക്കാര്‍ എടുത്ത വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ വിമുഖതകാട്ടുമ്പോള്‍ ബാങ്കുകള്‍ 2020-21 വര്‍ഷം മാത്രം എഴുതിത്തള്ളിയ കിട്ടാക്കടം 1.53 ലക്ഷം കോടി രൂപയാണ്.
ക്ഷേമപദ്ധതികള്‍ക്കെന്ന പേരില്‍ പെട്രോള്‍, ഡിസല്‍ വിലവര്‍ധനയിലൂടെ കൊള്ള തുടരുന്ന കേന്ദ്രസര്‍ക്കാര്‍ സാധാരണ ജനങ്ങള്‍ക്ക് പ്രതിമാസം അഞ്ചുകിലോ ഭക്ഷ്യധാന്യം മാത്രമാണ് ലഭ്യമാക്കുന്നത്. ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ബാങ്ക് വായ്പകള്‍ക്ക് ചുരുങ്ങിയത് ആറുമാസത്തേയ്ക്കെങ്കിലും പലിശരഹിത മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ആദായനികുതി പരിധിയ്ക്ക് പുറത്തുള്ള ഓരോ കുടുംബത്തിനും പ്രതിമാസം 7,500 രൂപ വീതം നല്കാന് തയ്യാറാവണമെന്നും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന് അയച്ച കത്തില്‍ എംപി ആവശ്യപ്പെട്ടു.
RELATED STORIES
എയര്‍ ഇന്ത്യ എക്സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നൽകുമെന്ന്...
17 May 2024 6:08 AM GMTസോളാര്‍ സമരം ജോണ്‍ ബ്രിട്ടാസ് ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെന്ന്...
17 May 2024 6:00 AM GMT'അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല'; പ്രശ്നമുണ്ടെന്ന്...
17 May 2024 5:51 AM GMTസംസ്ഥാന ഹജ്ജ് ക്യാംപ് മെയ് 20 ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ആരംഭിക്കും
17 May 2024 5:34 AM GMTസംസ്ഥാനത്ത് അതിശക്തമായ മഴ ; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ, നാളെ...
17 May 2024 4:52 AM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMT