<?xml version="1.0" encoding="utf-8"?><rss version="2.0"><channel><title>Thejas Daily</title><description>Thejas Daily</description><link>http://www.thejasnews.com</link><lastBuildDate>19 May 2013 15:04:24 GMT</lastBuildDate><image><url>http://www.thejasnews.com/img/logo.gif</url><title>Thejas Daily</title><link>http://www.thejasnews.com</link><description>Thejas Daily </description></image><item> <title> സി.പി.ഐ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന നിലപാടുകള്‍ തിരുത്തണം: പിണറായി</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304119095414987</link><description> ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന ശരിയല്ലാത്ത നിലപാടുകള്‍ തിരുത്തുന്നതാണ്‌ നല്ലതെന്ന്‌ സി.പി.ഐക്ക്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ മുന്നറിയിപ്പ്‌. ഉള്ള ബന്ധം ഉപേക്ഷിക്കേണ്‌ട നിലയിലേക്ക്‌ എത്തേണ്‌ടതില്ലെന്നും വള്ളിക്കാട്‌ വാസു രക്തസാക്ഷി ദിനത്തോടഌബന്ധിച്ച്‌ വള്ളിക്കാട്ട്‌ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. ഒഞ്ചിയം രക്തസാക്ഷി ദിനാചരണം സി.പി.ഐ പ്രത്യേകമായി സംഘടിപ്പിച്ചതിനെയും ടി.പി. ചന്ദ്രശേഖരന്‍ അഌസ്‌മരണ ചടങ്ങില്‍ സി.പി.ഐ പ്രതിനിധികള്‍ പങ്കെടുത്തതിനെയും പരാമര്‍ശിച്ചായിരുന്നു പിണറായിയുടെ രൂക്ഷ വിമര്‍ശം. ഇരു പരിപാടികള്‍ക്കും ശേഷം ഇതാദ്യമായാണ്‌ സി.പി.എം, സി.പി.ഐയെ പേരെടുത്ത്‌ വിമര്‍ശിക്കുന്നത്‌.</description><category>latestnews</category><pubDate>Sun, 19 May 2013 15:24:14 +0000</pubDate></item><item> <title> ശ്രീശാന്ത്‌ അറസ്റ്റിലാകുമ്പോള്‍ ഒപ്പമുണ്‌ടായിരുന്നത്‌ മറാഠി നടിയെന്ന്‌ പോലിസ്‌</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304119105946536</link><description> ഐ.പി.എല്‍. വാതുവെപ്പുമായി ബന്ധപ്പെട്ട്‌ ശ്രീശാന്ത്‌ അറസ്റ്റിലാകുമ്പോള്‍ ഒപ്പമുണ്‌ടായിരുന്നത്‌ ഒരു മറാഠി നടിയായിരുന്നുവെന്ന്‌ ഡല്‍ഹി പോലീസ്‌ അറിയിച്ചു. നടിക്ക്‌ വാതുവെപ്പുമായി ബന്ധമുണേ്‌ടാ എന്ന്‌ സ്ഥിരീകരിച്ചിട്ടില്ലെന്നും നടിയെ ചോദ്യം ചെയ്യുമെന്നും പോലീസ്‌ വ്യക്തമാക്കി.കളിക്കാരെ വാതുവെപ്പിലേക്ക്‌ കൊണ്‌ടുവരുന്നതിന്‌ പെണ്‍കുട്ടികളെ ഉപയോഗപ്പെടുത്തുന്നുണെ്‌ടന്ന റിപ്പോര്‍ട്ട്‌ നിലനില്‍ക്കവെയാണ്‌ ഡല്‍ഹി പോലീസ്‌ ഇക്കാര്യം അറിയിച്ചത്‌.</description><category>latestnews</category><pubDate>Sun, 19 May 2013 16:29:46 +0000</pubDate></item><item> <title> ഒത്തുകളി കേസ്‌: ശ്രീശാന്തിഌ വേണ്‌ടി മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരായേക്കും</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304119052932588</link><description> ഐ.പി.എല്‍ ഒത്തുകളി കേസില്‍ ശ്രീശാന്തിഌ വേണ്‌ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരായേക്കും. കെ.ടി.എസ്‌. തുള്‍സി, യു.യു. ലളിത്‌, റബേക്ക ജോണ്‍ എന്നിവരുടെ പേരുകളാണ്‌ പരിഗണനയിലുള്ളത്‌. ഇവരുമായി ശ്രീശാന്തിന്റെ സഹോദരന്‍ ദീപുവും അഭിഭാഷകന്‍ ദീപകും ചര്‍ച്ച നടത്തിയിരുന്നു. ആരുഷി തല്‍വാര്‍ വധക്കേസില്‍ തല്‍വാര്‍ ദമ്പതികള്‍ക്കുവേണ്‌ടി സുപ്രീംകോടതിയില്‍ ഹാജരായ റബേക്ക ജോണിനാണ്‌ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്‌. ഇവര്‍ ശ്രീശാന്തിന്റെ അഭിഭാഷകയാവാന്‍ തയ്യറാണെന്ന്‌ അറിയിച്ചതായാണ്‌ വിവരം. കല്‍ക്കരി അഴിമതിക്കേസില്‍ സി.ബി.ഐയുടെ അഭിഭാഷകനാണ്‌ യു.യു ലളിത്‌. ഭുല്ലാര്‍കേസില്‍ ഹാജരായ അഭിഭാഷകനാണ്‌ കെ.ടി.എസ്‌.തുള്‍സി.</description><category>latestnews</category><pubDate>Sun, 19 May 2013 10:59:32 +0000</pubDate></item><item> <title> ഒത്തുകളി: വാതുവെപ്പുകാര്‍ക്കായി പോലിസിന്റെ രാജ്യാന്തര തിരച്ചില്‍</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304119060650420</link><description> ഐ.പി.എല്‍ ക്രിക്കറ്റിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട്‌ രാജ്യവ്യാപകമായി പൊലീസ്‌ റെയ്‌ഡ്‌. മുംബൈ, അഹ്മദാബാദ്‌, ഹൈദരാബാദ്‌, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ്‌ ഡല്‍ഹി പൊലീസിന്‍െറ പ്രത്യേക സംഘം പരിശോധന നടത്തിയത്‌. വാതുവെപ്പുകാരില്‍ നിന്ന്‌ കൈപ്പറ്റിയ പണം കണെ്‌ടത്തുന്നതിനായാണ്‌ റെയ്‌ഡ്‌ നടത്തിയതെന്ന്‌ അന്വേഷണ സംഘം വെളിപ്പെടുത്തി. പിടിയിലായ ക്രിക്കറ്റ്‌ താരം അജിത്‌ ചണ്ഡിലയുടെ ഡല്‍ഹിക്കടുത്ത ഫരീദാബാദിലെ വീട്ടിലും പൊലീസ്‌ പരിശോധന നടത്തി. ശ്രീശാന്ത്‌, അങ്കിത്‌ ചവാന്‍, അജിത്‌ ചണ്ഡില എന്നീ കളിക്കാരെയും 11 വാതുവെപ്പുകാരെയും ഡല്‍ഹി പൊലീസ്‌ ശനിയാഴ്‌ച വീണ്‌ടും ചോദ്യം ചെയ്‌തു.</description><category>latestnews</category><pubDate>Sun, 19 May 2013 11:36:50 +0000</pubDate></item><item> <title> സഹകരണ സംഘങ്ങളെ രാഷ്ട്രീയവിമുക്തമാക്കണം: സുപ്രീംകോടതി</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304119075134622</link><description> സഹകരണ സംഘങ്ങളെ സംസ്ഥാന സര്‍ക്കാറുകളുടെ രാഷ്ട്രീയ നിയന്ത്രണത്തില്‍നിന്ന്‌ മോചിപ്പിക്കാന്‍ ഭരണസമിതികളെ പിരിച്ചുവിടുന്ന കാര്യത്തില്‍ സുപ്രിം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കായി അടിച്ചമര്‍ത്തരുതെന്ന്‌ ജസ്റ്റിസുമാരായ കെ.എസ്‌. രാധാകൃഷ്‌ണന്‍, ദീപക്‌ മിശ്ര എന്നിവരടങ്ങുന്ന സുപ്രിം കോടതി ബെഞ്ച്‌ സംസ്ഥാന സര്‍ക്കാറുകള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കി. നികുതിദായകരുടെ പണം സംസ്ഥാന സര്‍ക്കാറിഌം രജിസ്‌ട്രാര്‍ക്കും അനാവശ്യ നിയമയുദ്ധങ്ങള്‍ക്ക്‌ ഉപയോഗിക്കാഌള്ളതല്ലെന്നും, സഹകരണ സംഘങ്ങളെ രാഷ്ട്രീയ താല്‍പര്യങ്ങളില്‍നിന്ന്‌ മുക്തമാക്കിയ ചരിത്രവിധിയില്‍ സുപ്രിം കോടതി ഓര്‍മിപ്പിച്ചു.</description><category>latestnews</category><pubDate>Sun, 19 May 2013 13:21:34 +0000</pubDate></item><item> <title> എസ്‌.എസ്‌.എല്‍.സി: നിരന്തര മൂല്യനിര്‍ണയത്തില്‍ മാര്‍ക്ക്‌ദാനം അവസാനിപ്പിക്കുന്നു</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=20130411911383074</link><description> സ്‌കൂളിലെ നിരന്തര മൂല്യനിര്‍ണയത്തില്‍ കുട്ടികള്‍ക്ക്‌ കൈയയച്ച്‌ മാര്‍ക്ക്‌ നല്‍കുന്ന രീതി അവസാനിക്കുന്നു. മാര്‍ക്കിടുന്നതിന്‌ കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനതല ഗുണമേന്മാ പരിശോധനാ സമിതിയില്‍ ധാരണയായി. നിരന്തര മൂല്യനിര്‍ണയ പരിപാടി പരിഷ്‌ക്കരിക്കാന്‍ സര്‍ക്കാരിനെ പ്രരിപ്പിച്ചത്‌ കഴിഞ്ഞ എസ്‌. എസ്‌.എല്‍.സി.ഫലത്തിന്റെ അവലോകനം. കഴിഞ്ഞ എസ്‌.എസ്‌.എല്‍.സിക്ക്‌ തോറ്റ 24,000 കുട്ടികള്‍ക്കും നിരന്തരമൂല്യനിര്‍ണയത്തില്‍ (സി.ഇ.) മുഴുവന്‍ മാര്‍ക്കും കിട്ടിയതായി കണെ്‌ടത്തി. കുട്ടികളുടെ കഴിവോ പ്രകടനമോ മാനദണ്ഡമാക്കിയല്ല ഈ മാര്‍ക്കുദാനമെന്നാണ്‌ ഇത്‌ തെളിയിക്കുന്നത്‌. ഇതേ തുടര്‍ന്നാണ്‌ രീതി മാറ്റുന്നത്‌.</description><category>latestnews</category><pubDate>Sun, 19 May 2013 17:08:30 +0000</pubDate></item><item> <title> നാല്‍പ്പാടി വാസു വധം: കെ. സുധാകരന്‌ പങ്കില്ലെന്ന്‌ അന്വേഷണ സംഘം</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304119123352427</link><description> നാല്‍പ്പാടി വാസു വധക്കേസിലും സേവറി ഹോട്ടല്‍ ആക്രമണത്തിലും കെ. സുധാകരന്‍ എം.പിക്ക്‌ പങ്കുണെ്‌ടന്ന മുന്‍ ഡെവറുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന്‌ അന്വേഷണ സംഘം. റിപ്പോര്‍ട്ട്‌ ഡി.ജി.പി നിയമസഭയില്‍ സമര്‍പ്പിക്കും. സുധാകരനെതിരായ ആരോപണങ്ങള്‍ പലതവണ അന്വേഷണ പരിധിയില്‍ വന്നവയാണെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം റേഞ്ച്‌ ഐ.ജി ഷെയ്‌ഖ്‌ ദര്‍വേശ്‌ സാഹിബാണ്‌ കേസ്‌ അന്വേഷിച്ചത്‌. 2011 ജൂണ്‍ 11നാണ്‌ സുധാകരന്‍െറ മുന്‍ ഡെവറും കോണ്‍ഗ്രസ്‌ പ്രാദേശിക നേതാവുമായ പ്രശാന്ത്‌ബാബു ആരോപണം ഉന്നയിച്ചത്‌.</description><category>latestnews</category><pubDate>Sun, 19 May 2013 18:03:52 +0000</pubDate></item><item> <title> ടി.പി വധം: സി.പി.എം ഗൂഢാലോചനയുടെ തെളിവുകള്‍ കോടതിയില്‍</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304119124633458</link><description> ടി.പി. ചന്ദ്രശേഖരന്‍െറ ജീവന്‌ ഭീഷണിയുണെ്‌ടന്നും വധിക്കാന്‍ സി.പി.എം പദ്ധതിയിട്ടെന്നും കാണിക്കുന്ന ഇന്‍റലിജന്‍സ്‌ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍. രഹസ്യാന്വേഷണ വിഭാഗം വിവിധ സമയങ്ങളിലയച്ച ആറ്‌ റിപ്പോര്‍ട്ടുകളാണ്‌ കോടതി തെളിവായി രേഖപ്പെടുത്തിയത്‌. ഇവയില്‍ അഞ്ചെണ്ണം എല്‍.ഡി.എഫും ഒരെണ്ണം യു.ഡി.എഫും ഭരിക്കുമ്പോള്‍ അന്നത്തെ സ്‌പെഷല്‍ ബ്രാഞ്ച്‌ ഡിവൈ.എസ്‌.പിമാര്‍ എ.ഡി.ജി.പിക്ക്‌ അയച്ചവയാണ്‌. എല്‍.ഡി.എഫ്‌ ഭരണകാലത്ത്‌ റിപ്പോര്‍ട്ടയച്ചത്‌ താനാണെന്ന്‌ 139ാം സാക്ഷി കണ്ണൂര്‍ നാലാം കെ.എ.പി ബറ്റാലിയന്‍ കമാന്‍ഡന്‍റ്‌ പി. സുനില്‍ ബാബുവും യു.ഡി.എഫ്‌</description><category>latestnews</category><pubDate>Sun, 19 May 2013 18:16:33 +0000</pubDate></item><item> <title> മന്ത്രിസ്ഥാനത്തിന്‌ പിന്നാലെ പോകുന്നയാളല്ല താനെന്ന്‌ രമേശ്‌ ചെന്നിത്തല</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304119115453760</link><description> മന്ത്രിസ്ഥാനത്തിന്‌ പിന്നാലെ പാഞ്ഞുനടക്കുന്നയാളല്ല താനെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. മന്ത്രിസഭാ പുന:സംഘടന ചര്‍ച്ചനടന്നിട്ടില്ല. കോണ്‍ഗ്രസില്‍ ഇതുവരെയും ഇങ്ങനെയൊരു ചര്‍ച്ചനടന്നിട്ടില്ല. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ കേവലം മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയാക്കണമെന്ന്‌ താന്‍ ഹൈക്കമാന്‍ഡിനോട്‌ ആവശ്യപ്പെട്ടിട്ടില്ല. മന്ത്രിയാകണമെന്ന്‌ ഹൈക്കമാന്‍ഡ്‌ തന്നോടും പറഞ്ഞിട്ടില്ല. താന്‍ ഇപ്പോഴും കെ.പി.സി.സി പ്രസിഡന്റാണ്‌. ഗണേഷ്‌കുമാറിനെ വീണ്‌ടും മന്ത്രിയാക്കുന്നത്‌ ചര്‍ച്ചചെയ്‌തിട്ടില്ലെന്നും ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം പറഞ്ഞു.</description><category>latestnews</category><pubDate>Sun, 19 May 2013 17:24:53 +0000</pubDate></item><item> <title> ഒത്തുകളി: ശ്രീശാന്തുള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന്‌ ബി.സി.സി.ഐ</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304119091409377</link><description>  ഐ.പി.എല്‍ മത്സത്തിനിടെ ഒത്തുകളി നടത്തിയ മലയാളി താരം എസ്‌. ശ്രീശാന്ത്‌ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പ്രത്യേക അന്വേഷണം നടത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രാള്‍ ബോര്‍ഡ്‌ (ബി.സി.സി.ഐ) തീരുമാനിച്ചു. ഞായറാഴ്‌ച ചെന്നൈയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ്‌ ഇക്കാര്യം തീരുമാനിച്ചത്‌. ബി.സി.സി.ഐ അഴിമതി വിരുദ്ധ സമിതി അധ്യക്ഷന്‍ രവി സവാനി തലവനായ കമ്മീഷനായിരിക്കും ആരോപണങ്ങള്‍ അന്വേഷിക്കുക. അന്വേഷണ കമ്മീഷന്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെഅടിസ്ഥാനത്തിലായിരിക്കും താരങ്ങളെ വിലക്കുന്നതടക്കമുള്ള നടപടിയെടുക്കുക. കേസന്വേഷണം നേരിടുന്ന ക്രിക്കറ്റ്‌ താരങ്ങള്‍ കുറ്റക്കാരാണെന്ന്‌ കണ്‌ടാല്‍ ശക്തമായ നടപടി സ്വീകരിക്കും.</description><category>latestnews</category><pubDate>Sun, 19 May 2013 14:44:09 +0000</pubDate></item><item> <title> ഉപമുഖ്യമന്ത്രി: തീരുമാനമെടുക്കേണ്‌ടത്‌ യു.ഡി.എഫെന്ന്‌ മാണി</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304119090757826</link><description> ഉപമുഖ്യമന്ത്രിസ്ഥാനം വേണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്‌ടത്‌ യു.ഡി.എഫ്‌ ആണെന്ന്‌ ധനമന്ത്രി കെ.എം.മാണി. ഈ വിഷയം മുന്നണിയുടെ അജന്‍ഡയില്‍ ഇതുവരെ എത്തിയിട്ടില്ല. ഇക്കാര്യത്തില്‍ തനിക്കോ കേരള കോണ്‍ഗ്രസിനോ പ്രത്യേക അജന്‍ഡയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്‌ ഒന്നിലധികം സീറ്റുകള്‍ക്ക്‌ അവകാശമുണ്‌ട്‌, സമയം വരുമ്പോള്‍ ഇക്കാര്യം ഉന്നയിക്കുമെന്നും കെ.എം മാണി പറഞ്ഞു.</description><category>latestnews</category><pubDate>Sun, 19 May 2013 14:37:57 +0000</pubDate></item><item> <title> എം.പി ഫണ്‌ട്‌ വിനിയോഗ മേഖലകള്‍ വ്യാപിപ്പിക്കുന്നു</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304119122838717</link><description> എം.പി ഫണ്‌ട്‌ വിനിയോഗ മേഖലകള്‍ കേന്ദ്രസര്‍ക്കാര്‍ വ്യാപിപ്പിച്ചു. കാര്‍ഷികം, കായികം, റെയില്‍വേ, കൈത്തറി, നഗരവികസനം, മൃഗസംരക്ഷണം എന്നിവയാണ്‌ പുതിയ മേഖല. വിപുല സൗകര്യങ്ങളോടെ കര്‍ഷക പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ എം.പി ഫണ്‌ട്‌ ഉപയോഗിക്കാം. നൂതന കൃഷിരീതികള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച്‌ അറിവും പരിശീലനവും നല്‍കുന്നതാവണം. മണ്ണ്‌ പരിശോധനാ ലബോറട്ടറികളും സ്ഥാപിക്കാം. ഗ്രാമ, ബ്‌ളോക്‌ തലങ്ങളില്‍ കളിസ്ഥലം ഒരുക്കാം. വിവിധ ഗെയിമുകള്‍ക്ക്‌ പ്രയോജനപ്പെടുംവിധം വിശാലമായ ഹാളുകള്‍ പണിയാം.</description><category>latestnews</category><pubDate>Sun, 19 May 2013 17:58:38 +0000</pubDate></item><item> <title> യു.പിയില്‍ കസ്റ്റഡി മരണം</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304119064701736</link><description> ഉത്തര്‍പ്രദേശില്‍ കസ്റ്റഡിയിലിരുന്ന പ്രതി പൊലീസിന്റെ ക്രൂരപീഡനത്തിനിരയായി മരിച്ചു. കൊലക്കേസില്‍ പങ്കുണെ്‌ടന്ന സംശയത്തില്‍ പൊലീസ്‌ കസ്റ്റഡിയിലെടുത്ത ബല്‍ബീര്‍ എന്നയാളാണ്‌ പൊലീസിന്റെ കൊടിയ പീഡനത്തിനിരയായി മരിച്ചത്‌. പടിഞ്ഞാറന്‍ യു.പിയിലെ ഇറ്റ ജില്ലയിലാണ്‌ സംഭവം. ആശുപത്രിയില്‍ വെച്ച്‌ ബല്‍വീര്‍ തന്നെയാണ്‌ താന്‍ അഌഭവിച്ച ക്രൂരത ക്യാമറക്ക്‌ മുന്നില്‍ വിവരിച്ചത്‌. കഴിഞ്ഞമാസമാണ്‌ ബല്‍ബീര്‍, ബനിഖാന്‍ എന്നിവരെയും മറ്റുരണ്‌ടുപേരേയും പൊലീസ്‌ അറസ്റ്റുചെയ്‌തത്‌. കുറ്റസമ്മതം നടത്താന്‍ ആവശ്യപ്പെട്ട്‌ ബല്‍ബീറിഌം ബനിഖാഌമാണ്‌ കൂടുതല്‍ മര്‍ദനം ഏറ്റുവാങ്ങേണ്‌ടിവന്നത്‌. ബല്‍ബീറിന്റെ ശരീരത്തില്‍ പെട്രാളും ആസിഡും കുത്തിവെച്ചു.</description><category>latestnews</category><pubDate>Sun, 19 May 2013 12:17:01 +0000</pubDate></item><item> <title> ചൈനീസ്‌ പ്രധാനമന്ത്രി ഇന്ത്യയില്‍</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304119100226179</link><description> ലഡാക്കിലെ ഌഴഞ്ഞുകയറ്റം പരസ്‌പര ബന്ധങ്ങളില്‍ ഉണ്‌ടാക്കിയ പ്രശ്‌നങ്ങള്‍ ഒട്ടൊക്കെ മാറ്റിയെടുത്തതിഌ പിന്നാലെ ചൈനയുടെ പ്രധാനമന്ത്രി ലി കെക്വിയാങ്‌ ഡല്‍ഹിയിലെത്തി. മൂന്നു ദിവസത്തെ സന്ദര്‍ശത്തിനാണ്‌ അദ്ദേഹം ഇന്ത്യയിലെത്തിയത്‌. ഞായറാഴ്‌ച ഉച്ചതിരിഞ്ഞ്‌ മൂന്ന്‌ മണിക്കാണ്‌ അദ്ദേഹം ഡല്‍ഹിയിലെത്തിയത്‌. പ്രധാനമന്ത്രിയായശേഷം ലി കെക്വിയാങ്‌ ആദ്യമായാണ്‌ ഇന്ത്യയിലെത്തുന്നത്‌.</description><category>latestnews</category><pubDate>Sun, 19 May 2013 15:32:26 +0000</pubDate></item><item> <title> 'ഓളം' ഓണ്‍ലൈന്‍ നിഘണ്‌ടു ഓപ്പണ്‍ സോഴ്‌സിലേക്ക്‌</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304119094457117</link><description> സൈബര്‍ മലയാളലോകത്ത്‌ ഇതിനകം ശ്രദ്ധേയമായ 'ഓളം' ഓണ്‍ലൈന്‍ നിഘണ്‌ടു ഓപ്പണ്‍ സോഴ്‌സിലേക്ക്‌ മാറുന്നു. സ്വന്തന്ത്ര സോഫ്‌റ്റ്‌വേര്‍ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രാത്സാഹനമേകുന്ന നീക്കമായി ഇത്‌ വിലയിരുത്തപ്പെടുന്നു. ഓപ്പണ്‍ സോഴ്‌സ്‌ ആകുന്നു എന്നത്‌ മാത്രമല്ല 'ഓള'ത്തിന്റെ ഇപ്പോഴത്തെ പ്രത്യേകത. ഇതുവരെ ഉപയോക്താക്കള്‍ക്ക്‌ വാക്കുകളും വിശദീകരണവും സമര്‍പ്പിക്കാവുന്ന ഇംഗ്ലീഷ്‌ മലയാളം നിഘണ്‌ടു മാത്രമായിരുന്നു ഓളമെങ്കില്‍, ഇപ്പോള്‍ അതൊരു 'മലയാളംമലയാളം നിഘണ്‌ടു' കൂടിയായി മാറിയിരിക്കുന്നു. 83,000 ലേറെ പദങ്ങളും അവയുടെ ഒന്നര ലക്ഷത്തിനടുത്ത്‌ വിശദീകരണവുമുള്ള 'മലയാളംമലയാളം നിഘണ്‌ടു' ശനിയാഴ്‌ച്ച (മെയ്‌ 18) മുതല്‍ ഓളത്തിന്റെ ഭാഗമായതായി, ഈ ഓണ്‍ലൈന്‍ നിഘണ്‌ടു സ്ഥാപിച്ച ബി എന്‍ കൈലാഷ്‌ നാഥ്‌ അറിയിച്ചു.</description><category>latestnews</category><pubDate>Sun, 19 May 2013 15:14:57 +0000</pubDate></item><item> <title> പാകിസ്‌താനില്‍ മുതിര്‍ന്ന വനിതാ രാഷ്‌ട്രീയ നേതാവ്‌ വെടിയേറ്റ്‌ മരിച്ചു</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304119050353993</link><description> ഇസ്‌ലാമാബാദ്‌: പാകിസ്‌താനില്‍ മുതിര്‍ന്ന വനിതാ രാഷ്‌ട്രീയ നേതാവ്‌ വെടിയേറ്റ്‌ മരിച്ചു. മുന്‍ ക്രിക്കറ്റ്‌ താരം ഇമ്രാന്‍ ഖാന്‍ നയിക്കുന്ന പാകിസ്‌താന്‍ തെഹ്‌രിക്‌ ഇ ഇന്‍സാഫ്‌ പാര്‍ട്ടി (പി.ടി.ഐ) യുടെ കേന്ദ്ര എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗവും സിന്ധ്‌ പ്രവിശ്യയിലെ പാര്‍ട്ടി വനിതാ വിഭാഗം വൈസ്‌ പ്രസിഡന്റുമായ സഹ്‌റ ഷാഹിദ്‌ ഹുസൈനാണ്‌ കറാച്ചിയില്‍ വെടിയേറ്റ്‌ മരിച്ചത്‌.</description><category>latestnews</category><pubDate>Sun, 19 May 2013 10:33:55 +0000</pubDate></item><item> <title> ഒത്തുകളി: ബി.സി.സി.ഐ അടിയന്തിര യോഗം ഇന്ന്‌</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304119051036982</link><description> ഒത്തുകളിയുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ താരങ്ങള്‍ക്കെതിരെയുള്ള തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രാള്‍ ബോര്‍ഡ്‌ (ബി.സി.സി.ഐ) ഇന്ന്‌ ചെന്നൈയില്‍ അടിയന്തര യോഗം ചേരും. മലയാളി താരം എസ്‌. ശ്രീശാന്ത്‌, അജിത്‌ ചണ്ഡില, അങ്കിത്‌ ചവാന്‍ എന്നീ രാജസ്ഥാന്‍ റോയല്‍സ്‌ താരങ്ങളെയാണ്‌ ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ദല്‍ഹി പൊലീസ്‌ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്‌തത്‌. ഐ.പി.എല്ലില്‍നിന്ന്‌ ഇവരെ ഇതിനകം സസ്‌പെന്‍ഡ്‌ ചെയ്‌തിട്ടുണ്‌ട്‌. വാതുവെപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ചര്‍ച്ചചെയ്യുന്ന യോഗം, മൂന്നു കളിക്കാര്‍ക്കുമെതിരെ കൈക്കൊള്ളേണ്‌ട ഭാവി നടപടികളും ചര്‍ച്ചചെയ്‌ത്‌ തീരുമാനിക്കും. പൊലീസ്‌ അന്വേഷണത്തിഌപുറമെ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ യൂനിറ്റിനേ</description><category>latestnews</category><pubDate>Sun, 19 May 2013 10:40:36 +0000</pubDate></item><item> <title> സി.പി.ഐക്കെതിരെ പിണറായി നടത്തിയ പ്രസ്‌താവന ദൗര്‍ഭാഗ്യകരം: പന്ന്യന്‍</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304119070357403</link><description> കഴിഞ്ഞദിവസം സി.പി.ഐക്കെതിരെ പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമായിപ്പോയെന്ന്‌ സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പിണറായി ആത്മസംയമനം പാലിക്കണം. പ്രകോപനമുണ്‌ടാക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. കേരളത്തിലെ ശ്രദ്ധിക്കപ്പെടുന്ന പാര്‍ട്ടികള്‍ എന്ന നിലയില്‍ യോജിച്ച്‌ പ്രവര്‍ത്തിക്കണം. പൊതുവേദികളിലെ പരസ്‌പരമുള്ള വിഴുപ്പലക്കല്‍ നിര്‍ത്തണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സി.പി.ഐക്ക്‌ ദുരഭിമാനം ഇല്ല. ദുരഭിമാനം സ്വയം ചുരുങ്ങുന്നതിലേക്ക്‌ നയിക്കും.പരമാവധി പരസ്‌പരം ബഹുമാനം ഉണ്‌ടാക്കുന്ന വാക്കുകള്‍ ഉപയോഗിക്കുന്നതാണ്‌ നല്ലത്‌.</description><category>latestnews</category><pubDate>Sun, 19 May 2013 12:33:57 +0000</pubDate></item><item> <title> സ്‌ഫോടനക്കേസ്‌ പ്രതി കോടതിയിലേക്ക്‌ കൊണ്‌ടുപോകുന്നതിനിടെ മരിച്ചു</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201304119110325387</link><description> ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ 2007 ല്‍ നടന്ന സ്‌ഫോടന പരമ്പരക്കേസിലെ പ്രതി ഖാലിദ്‌ മുജാഹിദ്‌ ലക്‌നൗ ജയിലില്‍നിന്ന്‌ ഫൈസാബാദ്‌ കോടതിയിലേക്ക്‌ കൊണ്‌ടുപോകുന്നതിനിടെ മരിച്ചു. ഹൃദയാഘാതമാണ്‌ മരണ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന്‌ ഉത്തരവിട്ടു. കേസിലെ മറ്റ്‌ പ്രതികള്‍ക്കൊപ്പം ഖാലിദ്‌ മുജാഹിദിനെ കനത്ത സുരക്ഷയോടെയാണ്‌ ലക്‌നൗ ജയിലില്‍നിന്ന്‌ ഫൈസാബാദ്‌ കോടതിയിലേക്ക്‌ കൊണ്‌ടുപോയത്‌.</description><category>latestnews</category><pubDate>Sun, 19 May 2013 16:33:25 +0000</pubDate></item></channel></rss>