വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കോടതി

Update: 2025-04-10 07:14 GMT
വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: അലങ്കാര ചെടി വില്‍പ്പന കേന്ദ്രത്തിലെ ജോലിക്കാരിയായ വിനീത കൊല്ലപ്പെട്ട കേസില്‍ പ്രതി രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം സെഷന്‍സ് കോടതിയുടേതാണ് കണ്ടെത്തല്‍. ഈ മാസം 21നാണ് ശിക്ഷാവിധി. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പ്രതിയുടെ മാനസികനില കൂടി പരിശോധിച്ച ശേഷമാകും കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ജില്ലാ കലക്ടര്‍, സൈക്കോളജിസ്റ്റ്, ജയില്‍ സൂപ്രണ്ട്, റവന്യൂ വകുപ്പ് എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച ശേഷമാകും ശിക്ഷ വിധിക്കുക.

2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം നഗരത്തെ നടുക്കി അമ്പലമുക്കിലെ അലങ്കാരച്ചെടി വില്‍പ്പന കേന്ദ്രത്തിലെ ജോലിക്കാരി വിനീത കൊല്ലപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയായ രാജേന്ദ്രനായിരുന്നു പ്രതി. ഏപ്രില്‍ രണ്ടിന് വിചാരണ നടപടികള്‍ പൂര്‍ത്തിയായിരുന്നു.

വിനീതയുടെ കഴുത്തില്‍ കിടന്ന നാലരപ്പവന്റെ മാല സ്വന്തമാക്കാനായാണ് രാജേന്ദ്രന്‍ കൊലനടത്തിയത്. ഓണ്‍ലൈന്‍ ട്രേഡിങിനുള്ള പണം കയ്യില്‍ ഇല്ലാതെ വന്നതോടെ മോഷണവും കൊലപാതകവും നടത്താനിറങ്ങിയെന്നായിരുന്നു പോലിസിന്റെ കണ്ടെത്തല്‍.




Tags:    

Similar News