ജബല്‍പൂരില്‍ പോലിസിന് മുന്നിലിട്ട് ക്രിസ്ത്യന്‍ പുരോഹിതരെ ഹിന്ദുത്വര്‍ മര്‍ദ്ദിച്ച സംഭവം; നാലു ദിവസത്തിന് ശേഷം കേസെടുത്ത് പോലിസ്

Update: 2025-04-04 14:25 GMT
ജബല്‍പൂരില്‍ പോലിസിന് മുന്നിലിട്ട് ക്രിസ്ത്യന്‍ പുരോഹിതരെ ഹിന്ദുത്വര്‍ മര്‍ദ്ദിച്ച സംഭവം; നാലു ദിവസത്തിന് ശേഷം കേസെടുത്ത് പോലിസ്

ജബല്‍പുര്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ െ്രെകസ്തവ പുരോഹിതന്മാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒടുവില്‍ പോലിസ് കേസെടുത്തു. സംഭവം നടന്ന് നാലു ദിവസത്തിന് ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ആക്രമണത്തിന്റെ വീഡിയോ ഉണ്ടായിട്ടും ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. െ്രെകസ്തവരെ ആക്രമിച്ച ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സിറ്റി പോലിസ് സൂപ്രണ്ട് സതീഷ് കുമാര്‍ സാഹു പിടിഐയോട് പറഞ്ഞു.

ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ജബല്‍പൂരിലെ പോലിസ് സ്‌റ്റേഷനില്‍ പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് മലയാളികളായ രണ്ട് കത്തോലിക്ക പുരോഹിതരെയടക്കം ഹിന്ദുത്വവാദികള്‍ തല്ലിച്ചതച്ചത്. രഞ്ചി പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ജബല്‍പുരിലെ വികാരി ജനറലായ ഫാ.ഡേവിസ് ജോര്‍ജ്, ഫാ. ടി ജോര്‍ജ് എന്നിവരെ ജയ് ശ്രീറാം വിളിച്ചെത്തിയ വിഎച്ച്പി, ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. എപ്രില്‍ ഒന്നിന് മണ്ട്‌ല ഇടവകയില്‍ ജൂബിലി 2025 ആഘോഷത്തിന്റെ ഭാഗമായി വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്‍ഥാടനം നടത്തുന്നതിനിടെയാണ് സംഭവം.

Similar News