
തിരുവനന്തപുരം: ആയുർവേദ ഫാർമസിയുടെ മറവിൽ അരിഷ്ടത്തിൽ ലഹരി കലർത്തി വിൽപന നടത്തിയ ആൾ കസ്റ്റഡിയിൽ. നെയ്യാറ്റിൻകരയിലെ ആയുർവേദ ഫാർമസി ഉടമ തങ്കരാജിനെയും സ്റ്റാഫ് അനീഷിനെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും അമരവിള റേഞ്ച് എക്സൈസ് ടീമിന് കൈമാറും.
അരിഷ്ടം പരിശോധനക്കയക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അരിഷ്ടം എന്ന വ്യാജേന ലഹരി കലർത്തി മുസ്താരിഷ്ടം, പിപ്പല്യാസം എന്ന പേരിലായിരുന്നു വിൽപന. സിപിഎം പെരുങ്കടവിള ലോക്കൽ കമ്മിറ്റി അംഗമാണ് തങ്കരാജ്. ഇയാളുടെ ഉടമസ്ഥതയിലാണ് സ്ഥാപനം.