പോലിസ് ജീപ്പ് തകര്‍ത്ത കേസ്: നാല് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തര്‍കൂടി പിടിയില്‍

കുരട്ടിക്കാട് നന്ദനം വീട്ടില്‍ മണിക്കുട്ടന്‍ മകന്‍ രമേശന്‍(38), എണ്ണയ്ക്കാട് ലക്ഷംവീട് കോളനിയില്‍ ചന്ദ്രന്‍ മകന്‍ മണിക്കുട്ടന്‍ (33), കുരട്ടിശേരി സരോവരം വീട്ടില്‍ രാധാകൃഷ്ണന്‍ മകന്‍ രാഹുല്‍ (28), കുരട്ടിശ്ശേരി തെക്കും തളിയില്‍ ശെല്‍വ മോഹന്‍ മകന്‍ വിഷ്ണുപ്രസാദ് (24) എന്നിവരാണ് ഇന്നലെ പിടിയിലായത്.

Update: 2019-01-06 14:28 GMT
മാന്നാര്‍: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നവംബര്‍ 19 ഞായറാഴ്ച അര്‍ധരാത്രിയില്‍ മാന്നാര്‍ പോലിസ് സ്‌റ്റേഷനിലേക്ക് നാമജപവുമായി മാര്‍ച്ച് നടത്തുകയും ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെ സ്‌റ്റേഷനില്‍ കിടന്ന പോലിസ് ജീപ്പ് തകര്‍ക്കുകയും ചെയ്ത കേസില്‍ നാലു പേര്‍ കൂടി പിടിയിലായി. നേരത്തെ ഏഴു പേര്‍ പിടിയിലായിരുന്നു. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരേയാണ് കേസെടുത്തത്. കുരട്ടിക്കാട് നന്ദനം വീട്ടില്‍ മണിക്കുട്ടന്‍ മകന്‍ രമേശന്‍(38), എണ്ണയ്ക്കാട് ലക്ഷംവീട് കോളനിയില്‍ ചന്ദ്രന്‍ മകന്‍ മണിക്കുട്ടന്‍ (33), കുരട്ടിശേരി സരോവരം വീട്ടില്‍ രാധാകൃഷ്ണന്‍ മകന്‍ രാഹുല്‍ (28), കുരട്ടിശ്ശേരി തെക്കും തളിയില്‍ ശെല്‍വ മോഹന്‍ മകന്‍ വിഷ്ണുപ്രസാദ് (24) എന്നിവരാണ് ഇന്നലെ പിടിയിലായത്. ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.
Tags:    

Similar News