രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം താലിബാനെ ഭീകര പട്ടികയില്‍ നിന്ന് ഒഴിവാക്കി റഷ്യ

Update: 2025-04-18 12:32 GMT
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം താലിബാനെ ഭീകര പട്ടികയില്‍ നിന്ന് ഒഴിവാക്കി റഷ്യ

മോസ്‌കോ: രണ്ട് പതിറ്റാണ്ടായി താലിബാനെതിരെ നിലനിന്നിരുന്ന വിലക്ക് വ്യാഴാഴ്ച റഷ്യയുടെ സുപ്രിം കോടതി നീക്കിയതായി ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ബിസിനസ്സിനും നിക്ഷേപത്തിനുമുള്ള അവസരങ്ങള്‍ വീണ്ടും തുറക്കാനും അഫ്ഗാനിസ്ഥാനെ സ്ഥിരപ്പെടുത്താനുള്ള ക്രെംലിന്റെ ശ്രമവുമായി ബന്ധപ്പെട്ടാണ് താലിബാനെ ഭീകര പട്ടികയില്‍ നിന്നും റഷ്യ ഒഴിവാക്കുന്നത്.

''മയക്കുമരുന്നിനും ഭീകരതയ്ക്കും എതിരായ പോരാട്ടം ഉള്‍പ്പെടെ എല്ലാ മേഖലകളിലും അഫ്ഗാനിസ്ഥാനുമായി പരസ്പര പ്രയോജനകരമായ ബന്ധം സ്ഥാപിക്കുകയാണ് റഷ്യ ലക്ഷ്യമിടുന്നത്.'' റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഏകദേശം നാല് വര്‍ഷം മുമ്പ് താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിനുശേഷം മോസ്‌കോ കാബൂളിലെ എംബസി പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുകയാണ്.





Tags:    

Similar News