ഐപിഎല്ലില്‍ കൊടുംങ്കാറ്റായി ബുംറയും ബോള്‍ട്ടും; ലഖ്നൗവിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ് മുന്നോട്ട്

Update: 2025-04-27 14:41 GMT
ഐപിഎല്ലില്‍ കൊടുംങ്കാറ്റായി ബുംറയും ബോള്‍ട്ടും; ലഖ്നൗവിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ് മുന്നോട്ട്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. മുംബൈ ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗവിന് നിശ്ചിത ഓവറില്‍ 161 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 20 ഓവറില്‍ ടീം ഓള്‍ ഔട്ടായി. നാല് വിക്കറ്റ് പ്രകടനത്തോടെ ബുംറയും 3 വിക്കറ്റ് നേട്ടത്തോടെ ട്രെന്‍ഡ് ബോള്‍ട്ടും തിളങ്ങിയതോടെ 54 റണ്‍സിനായിരുന്നു മുംബൈയുടെ ജയം.

കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി ലഖ്നൗവിനെ സമ്മര്‍ദത്തിലാക്കിയ മുംബൈ ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവച്ചു. മറുപടി ബാറ്റിങ്ങില്‍ 64 റണ്‍സെടുക്കുന്നതിനിടെ എയ്ഡന്‍ മര്‍ക്രം,നിക്കോളാസ് പൂരാന്‍, ഋഷഭ് പന്ത് എന്നിവര്‍ പുറത്തായി. മിച്ചല്‍ മാര്‍ഷും അര്‍ധ സെഞ്ച്വറിക്ക് മുന്നെ വീണതോടെ ലഖ്നൗവിന് ജയം പ്രയാസമായി.

22 പന്തില്‍ 35 റണ്‍സ് നേടിയ ആയുഷ് ബദോനിയാണ് ലഖ്നൗവിന്റെ ടോപ് സ്‌കോറര്‍. 24 പന്തില്‍ നിന്ന് 34 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷ്, 11 പന്തില്‍ 9 റണ്‍സ് നേടിയ എയ്ഡന്‍ മര്‍ക്രം, 15 പന്തില്‍ 27 റണ്‍സ് നേടിയ നിക്കോളസ് പൂരാന്‍, 2 പന്തില്‍ 4 റണ്‍സ് നേടിയ ഋഷഭ് പന്ത്, 16 പന്തില്‍ 24 റണ്‍സ് നേടിയ ഡേവിഡ് മില്ലര്‍, 4 പന്തില്‍ 2 റണ്‍സ് നേടിയ അബ്ദുല്‍ സമദ് ഇങ്ങനെയായിരുന്നു ലഖ്നൗ ബാറ്റിങ് നിരയുടെ പ്രകടനം. വാലറ്റത്തില്‍ 14 പന്തില്‍ നിന്ന് 13 റണ്‍സ് നേടിയ രവി ബിഷ്ണോയിയെ മാറ്റിനിര്‍ത്തിയാല്‍ മറ്റാരും തന്നെ രണ്ടക്കം കടന്നില്ല.





Tags:    

Similar News