''750 കിലോഗ്രാം തക്കാളി വിറ്റ് 75 രൂപയുമായി തിരിച്ചുപോവുന്ന പ്രകാശ്''; കര്‍ഷകരുടെ ദുരവസ്ഥ ചര്‍ച്ചയാവുന്നു

Update: 2025-04-22 13:31 GMT
750 കിലോഗ്രാം തക്കാളി വിറ്റ് 75 രൂപയുമായി തിരിച്ചുപോവുന്ന പ്രകാശ്; കര്‍ഷകരുടെ ദുരവസ്ഥ ചര്‍ച്ചയാവുന്നു

ലഖ്‌നോ: തക്കാളി കര്‍ഷകന്റെ ദുരവസ്ഥ വിവരിക്കുന്ന വാര്‍ത്താ വീഡിയോ വൈറലാവുന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ അനുപ്ഷഹര്‍ പ്രദേശത്തെ കര്‍ഷകനായ പ്രകാശ് നേരിട്ട പ്രശ്‌നങ്ങളാണ് രാജ്യത്തെ കര്‍ഷകരുടെ ദുരവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നത്. '24 ന്യൂസ്' എന്ന ഹിന്ദി ചാനലിലെ റിപോര്‍ട്ടറായ ഷാനവാസാണ് ഈ പ്രശ്‌നങ്ങള്‍ ലോകത്തെ അറിയിച്ചത്.

750 കിലോഗ്രാം തക്കാളിയുമായാണ് പ്രകാശ്, ബുലന്ദ് ഷഹറിലെ പഴം-പച്ചക്കറി ചന്തയില്‍ എത്തിയത്. ഒരു കിലോ തക്കാളിക്ക് ഒരു രൂപ വച്ചാണ് മൊത്തക്കച്ചവടക്കാരന്‍ തക്കാളി വാങ്ങിയത്. ഈ തക്കാളി ചന്തയില്‍ എത്തിക്കാന്‍ 600 രൂപയാണ് പ്രകാശിന് ചെലവായത്. തക്കാളി ഇറക്കിവയ്ക്കാന്‍ വന്നയാള്‍ക്ക് 75 രൂപയും നല്‍കേണ്ടി വന്നു. ഇതോടെ 75 രൂപയുമായാണ് പ്രകാശ് വീട്ടിലേക്ക് തിരിച്ചുപോയത്.

രാവിലെ എട്ടരക്ക് ശേഷം ഒരു മൊത്തക്കച്ചവടക്കാരും തക്കാളി വാങ്ങില്ലെന്ന് പ്രകാശ് പറയുന്നു. അതിനാല്‍ കിട്ടുന്ന വിലയ്ക്ക് ഇത് വില്‍ക്കേണ്ടി വരും. അല്ലെങ്കില്‍ തൊട്ടടുത്ത തൊഴുത്തില്‍ കൊടുക്കുയോ കളയുകയോ ചെയ്യേണ്ടി വരും. കൃഷി ചെയ്യാന്‍ വേണ്ടി വരുന്ന അധ്വാനത്തിന്റെ വില പോലും കിട്ടാത്ത ദുരവസ്ഥയാണ് കര്‍ഷകര്‍ക്കുള്ളത്.

Similar News