പി ശശിക്കെതിരേ അന്വേഷണമില്ല; അജിത് കുമാറിനെ തിരക്കിട്ട് മാറ്റേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Update: 2024-09-25 09:32 GMT

തിരുവനന്തപുരം: നിലമ്പൂരിലെ ഇടത് എംഎല്‍എ പി വി അന്‍വറിന്റെ പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. എഡിജിപി എം ആര്‍ അജിത് കുമാറിനെ തിരക്കിട്ട് മാറ്റേണ്ടതില്ലെന്നും സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. ഇതുസംബന്ധിച്ച് വൈകീട്ട് 3.30ന് തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. തൃശൂര്‍ പൂരം കലക്കലില്‍ ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശയ്ക്കനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

നേരത്തേ, മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച അതേ നിലപാടാണ് പി വി അന്‍വറിന്റെ പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സ്വീകരിച്ചത്. പി ശശിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയും മാതൃകാപ്രവര്‍ത്തനം നടത്തുന്നയാളെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. അന്‍വറിന്റേത് ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലമല്ലെന്നും അന്‍വര്‍ വന്നത് കോണ്‍ഗ്രസില്‍ നിന്നാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു.

Tags:    

Similar News