പഹല്‍ഗാം ആക്രമണത്തിന് ശേഷം 1,024 ''ബംഗ്ലാദേശ് പൗരന്‍മാരെ'' പിടികൂടിയെന്ന് ഗുജറാത്ത് സര്‍ക്കാര്‍; നിരവധി പേര്‍ക്ക് ഇന്ത്യയുടെ തിരിച്ചറിയല്‍ രേഖകളുണ്ടെന്ന് പൗരാവകാശ പ്രവര്‍ത്തകര്‍ (VIDEOS)

Update: 2025-04-26 15:18 GMT
പഹല്‍ഗാം ആക്രമണത്തിന് ശേഷം 1,024 ബംഗ്ലാദേശ് പൗരന്‍മാരെ പിടികൂടിയെന്ന് ഗുജറാത്ത് സര്‍ക്കാര്‍; നിരവധി പേര്‍ക്ക് ഇന്ത്യയുടെ തിരിച്ചറിയല്‍ രേഖകളുണ്ടെന്ന് പൗരാവകാശ പ്രവര്‍ത്തകര്‍ (VIDEOS)

ഗാന്ധിനഗര്‍: ഗുജറാത്തില്‍ നിയമവിരുദ്ധമായി താമസിക്കുകയായിരുന്ന 1,024 ''ബംഗ്ലാദേശ് പൗരന്‍മാരെ'' പിടികൂടിയെന്ന് ഗുജറാത്ത് സര്‍ക്കാര്‍. കശ്മീരിലെ പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ നടത്തിയ പ്രത്യേക പരിശോധനകളിലാണ് ഇവരെ പിടികൂടിയതെന്ന് ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഗ്‌വി പറഞ്ഞു.


 




 അഹമദാബാദില്‍ നിന്നും 890 പേരെയും സൂറത്തില്‍ നിന്നും 134 പേരെയും പിടികൂടിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പിടികൂടിയവരെ കങ്കാരിയ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ പൂട്ടിയിട്ട ശേഷം ക്രൈംബ്രാഞ്ചിന്റെ ഗെയ്ക്ക് വാദ് ഹവേലിയിലെ ആസ്ഥാനത്തേക്ക് നടത്തിക്കൊണ്ടുപോയി. എന്നാല്‍, ഇവരില്‍ പലര്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ തിരിച്ചറിയല്‍ രേഖകളുണ്ടെന്ന് പൗരാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.രേഖകളുള്ള നിരവധി പേരുടെ കുടുംബങ്ങള്‍ അവയുമായി ക്രൈംബ്രാഞ്ചിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.

Similar News