പ്രസവിച്ച ഉടന്‍ കുഞ്ഞിനെ കൊന്ന് അഴുക്കുചാലില്‍ തള്ളി; മാതാവ് അറസ്റ്റില്‍

Update: 2022-05-18 18:00 GMT

തൃശൂര്‍: പ്രസവിച്ച ഉടന്‍ കുഞ്ഞിനെ കൊന്ന് അഴുക്കുചാലില്‍ ഉപേക്ഷിച്ച മാതാവ് അറസ്റ്റിലായി. തൃശൂര്‍ മലക്കപ്പാറ പെരുമ്പാറ ആദിവാസി കോളനിയിലെ സിന്ധു(23) ആണ് അറസ്റ്റിലായത്. ഇവര്‍ അവിവാഹിതയാണ്. ബുധനാഴ്ച ഉച്ചയോടെയാണ് സിന്ധു ആണ്‍കുഞ്ഞിന് ജന്‍മം നല്‍കുന്നത്. തൊട്ടുപിന്നാലെ ഈ വിവരം ആരും അറിയാതെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.

ചൊവ്വാഴ്ച ഉച്ചയോടെ വീട്ടില്‍വച്ചാണ് സിന്ധു കുഞ്ഞിന് ജന്‍മം നല്‍കിയത്. ശേഷം രക്തസ്രാവം നില്‍ക്കാതെ വന്നപ്പോള്‍ സമീപത്തെ ആശാ വര്‍ക്കറെ വിളിച്ചു. സ്ഥിതി വഷളായതോടെ ആശാ വര്‍ക്കറുടെ സഹായത്തോടെ സിന്ധുവിനെ ആശുപത്രിയിലേക്ക് മാറ്റി. ആശാ വര്‍ക്കര്‍ക്ക് തോന്നിയ സംശയത്തെ തുടര്‍ന്നാണ് പോലിസില്‍ വിവരം അറിയിച്ചത്. അപ്പോഴാണ് സമീപത്തെ തോട്ടില്‍നിന്ന് ഒരു നവവജാതശിശുവിന്റെ മൃതദേഹം ലഭിച്ചത്.

പ്രസവിച്ച ഉടന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ അതോ കുഞ്ഞ് പ്രസവത്തില്‍ മരിച്ചതാണോ എന്ന വിധത്തിലുള്ള പല അഭ്യൂഹങ്ങളും പടര്‍ന്നിരുന്നു. എന്നാല്‍, കുഞ്ഞിനെ മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചുകൊന്നതാണെന്ന് ബുധനാഴ്ച നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. ഇതോടെയാണ് സിന്ധുവിനെതിരേ പോലിസ് കേസെടുത്തത്.

Tags:    

Similar News