ഡല്‍ഹിയിലെ ഫാക്ടറിയില്‍ സ്‌ഫോടനം; അഞ്ചു വയസ്സുകാരന്‍ ഉള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു

മോത്തി നഗറിലെ സുദര്‍ശന്‍ പാര്‍ക്കിലെ ഇരുനില കെട്ടിടത്തിലാണ് സീലിങ് ഫാനുകളുടെ പെയിന്റിങ് നടത്തിയിരുന്ന ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. എട്ടോളം ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീയണച്ചത്.

Update: 2019-01-04 04:11 GMT
ന്യൂഡല്‍ഹി: പശ്ചിമ ഡല്‍ഹിയില്‍ സീലിങ് ഫാന്‍ ഫാക്ടറിയിലെ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ചുവയസ്സുകാരന്‍ ഉള്‍പ്പെടെ ഏഴു മരണം. കെട്ടിടത്തില്‍ കുടുങ്ങിയ എട്ടു പേരെ രക്ഷപ്പെടുത്തി.

മോത്തി നഗറിലെ സുദര്‍ശന്‍ പാര്‍ക്കിലെ ഇരുനില കെട്ടിടത്തിലാണ് സീലിങ് ഫാനുകളുടെ പെയിന്റിങ് നടത്തിയിരുന്ന ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. എട്ടോളം ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീയണച്ചത്. ബുധനാഴ്ച രാത്രി 8.15 ഓടെയാണ് തീപ്പിടുത്തമുണ്ടായത്. ഉടന്‍ അംബുലന്‍സും ഫയര്ഡസ് ഫോര്‍സും സ്ഥലത്തെത്തുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ ഫാക്ടറി ഉടമയും ഉള്‍പ്പെടും. പരിക്കേറ്റവരെ സമീപത്തെ ആചാര്യ ഭിക്ഷു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാക്ടറി ഉടമയ്‌ക്കെതിരേ പോലിസ് കേസെടുത്തു.




Tags:    

Similar News