
കോട്ടയം: വിദ്വേഷ പരാമര്‍ശത്തിൽ ഹൈക്കോടതി മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ബിജെപി നേതാവ് പി സി ജോർജിന് ഹാജരാകാൻ നോട്ടിസ്. അതേ സമയം പി സി ജോർജ് വീട്ടിലില്ലെന്നാണ് സൂചനകൾ. പോലിസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്.
ഹൈക്കോടതി പി സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. നേരത്തെ കോട്ടയം സെഷൻസ് കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചത്. പെട്ടെന്ന് പ്രകോപിതനാകുന്ന ശീലമുണ്ടെങ്കിൽ രാഷ്ട്രീയ നേതാവിൻ്റെ സ്ഥാനത്തിരിക്കാൻ യോഗ്യത ഇല്ലെന്നായിരുന്നു കോടതി നിരീക്ഷണം.