കുഞ്ഞിനെ ഉപേക്ഷിച്ചു കാമുകനോടൊപ്പം പോയ യുവതി റിമാന്‍ഡില്‍

വഞ്ചനാകേസിലും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് അറസ്റ്റ്.

Update: 2021-01-23 12:27 GMT


പ്രതീകാത്മക ചിത്രം

തിരൂര്‍: എട്ടുവയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ട കാമുകന്റെ കൂടെ പോയ യുവതി അറസ്റ്റില്‍. തിരൂര്‍ ആലത്തിയൂര്‍ സ്വദേശിനി ഹസീന (27)യാണ് അറസ്റ്റിലായത്. വഞ്ചനാകേസിലും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് അറസ്റ്റ്. തൃശ്ശൂര്‍ വാടാനപ്പള്ളി ശാന്തിനഗര്‍ സ്വദേശി അമ്പലത്ത് വീട്ടില്‍ ഹാരിസ് എന്ന യാളുടെ കൂടെയാണ് യുവതി പോയത്.

ഹാരിസ്, ജ്യേഷ്ഠന്‍ റഫീഖ് എന്നിവര്‍ നടി ഷംന കാസിമിനെ തട്ടിപ്പിനിരയാക്കാന്‍ ശ്രമിച്ച കേസിലും സമാനമായ നിരവധി കേസുകളിലും പ്രതികളാണ് .

സ്ത്രീകളെ മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട് സ്‌നേഹം നടിച്ച് സ്വര്‍ണവും പണവും തട്ടിയെടുക്കുകയാണ് പ്രതികളുടെ രീതി. ജയിലിലായ യുവതി ഭര്‍തൃസഹോദരന്റെ ഭാര്യയുടെ കൈയില്‍നിന്ന് 15 പവന്‍ സ്വര്‍ണാഭരണം വാങ്ങിയാണ് പോയത്. ഹാരിസിനെയും സഹായങ്ങള്‍ ചെയ്ത സഹോദരന്‍ റഫീഖിനെയും പോലിസ് തിരയുന്നുണ്ട്. യുവതിയെ ഹാരിസ് ആലുവ, ചേറ്റുവ എന്നി വിടങ്ങളില്‍ ബന്ധുവീടുകളില്‍ കൊണ്ടുപോയാണ് താമസിപ്പിച്ചത്.

ഭര്‍തൃപിതാവിന്റെയും ഭര്‍തൃസഹോദരന്റെ ഭാ ര്യയുടെയും പരാതിയിലാണ് അറസ്റ്റ്. മാതാവിന്റെ സംരക്ഷണം നല്‍കേണ്ട മാതാവ് കൂട്ടിയെ ഉപേക്ഷിച്ചുപോയി കുട്ടിയുടെ അവകാശം ലംഘിച്ചുവെന്നാണ് കേസ്. ഹാരിസിനും സഹോദരനും കയ്പമംഗലം, വാടാനപ്പള്ളി, മരട്, കാക്കനാട്, എറണാകുളം ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 20 ഓളം കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു. ഈയിടെയാണ് പ്രതി ജാമ്യത്തിലിറങ്ങിയത്.

Tags:    

Similar News