നീതി തേടിയുള്ള പോരാട്ടം ശരിയായ ദിശയിലെന്ന് ഡബ്ല്യുസിസി

Update: 2024-08-19 16:01 GMT

കൊച്ചി: സിനിമാ മേഖലയില്‍ മാന്യമായ തൊഴിലിടം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നീതി തേടിയുള്ള തങ്ങളുടെ പോരാട്ടം ശരിയായ ദിശയിലാണെന്ന് വിമന്‍ ഇന്‍ സിനിമാ കലക്റ്റീവ്(ഡബ്ല്യൂസിസി) വ്യക്തമാക്കി. സിനിമാ വ്യവസായത്തില്‍ ലിംഗവ്യത്യാസം എങ്ങനെ പ്രകടമാവുന്നു എന്നതിന്റെ ഒരു റിപോര്‍ട്ട് സിനിമാ ചരിത്രത്തില്‍ ഇതാദ്യമായാണ് സംഭവിക്കുന്നത്. റിപോര്‍ട്ട് പഠിച്ച് സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡബ്ല്യുസിസി പ്രതികരിച്ചു.

ഫേസ്ബുക്ക് റിപോര്‍ട്ടിന്റെ പൂര്‍ണരൂപം:

'ഇത് ഞങ്ങള്‍ക്ക് ഒരു നീണ്ട യാത്രയാണ്. സിനിമാ മേഖലയില്‍ മാന്യമായ പ്രഫഷനല്‍ ഇടം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നീതി തേടിയുള്ള ഞങ്ങളുടെ പോരാട്ടം ശരിയായ ദിശയിലാണ്. ഇന്ന് ഞങ്ങളുടെ നിലപാട് സാധൂകരിക്കപ്പെട്ടു. ഹേമാ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവിട്ടത് ഡബ്ല്യുസിസിയുടെ മറ്റൊരു ചുവടുവയ്പാണ്. സിനിമാ വ്യവസായത്തില്‍ ലിംഗഭേദം എങ്ങനെ പ്രകടമാവുന്നു എന്നതിന്റെ ഒരു റിപോര്‍ട്ട് സിനിമാ ചരിത്രത്തില്‍ ഇതാദ്യമാണ്. ജസ്റ്റിസ് ഹേമ, ശ്രീമതി ശാരദ, ഡോ. വല്‍സലാ കുമാരി എന്നിവര്‍ ഈ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചെലവഴിച്ച മണിക്കൂറുകള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. മാധ്യമങ്ങള്‍ക്കും വനിതാ കമ്മീഷനും കേരളത്തിലെ ജനങ്ങള്‍ക്കും എല്ലാ വനിതാ സംഘടനകള്‍ക്കും അഭിഭാഷകര്‍ക്കും ഡബ്ല്യൂസിസിയുടെ നന്ദി. റിപോര്‍ട്ട് പഠിച്ച് സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സ്ത്രീകളുടെ ശബ്ദമാണ്. നിര്‍ബന്ധമായും കേള്‍ക്കണമെന്നും ഡബ്ല്യൂസിസി ഫേസ്ബുക്കില്‍ കുറിച്ചു.


Full View


Tags:    

Similar News