മ്യാന്‍മറില്‍ ദുരിതം വിതച്ച് ഭൂകമ്പം; മരണം 2900 കടന്നു

Update: 2025-04-02 10:11 GMT
മ്യാന്‍മറില്‍ ദുരിതം വിതച്ച് ഭൂകമ്പം; മരണം 2900 കടന്നു

മ്യാന്‍മര്‍: മ്യാന്‍മറിലെ ഭുകമ്പത്തില്‍ മരണം 2900 കടന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി ദൗത്യസംഘത്തെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.ഭൂകമ്പത്തിന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം തലസ്ഥാനമായ നയ്പിഡോയിലെ ഒരു ഹോട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരാളെ ജീവനോടെ പുറത്തെടുത്തു. നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.


മ്യാന്‍മറില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50 ന് സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റര്‍ താഴ്ചയിലുമാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. മിനിറ്റുകള്‍ക്ക് ശേഷം, 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ചെറിയ ഭൂചലനങ്ങളുടെ ഒരു പരമ്പരയും തന്നെ ഉണ്ടാവുകയായിരുന്നു.

മേഖലയിലുടനീളം ഭൂകമ്പം അനുഭവപ്പെട്ടു, ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗത്തും ചൈനയുടെ കിഴക്കന്‍ ഭാഗത്തും കംബോഡിയ, ലാവോസ് എന്നിവിടങ്ങളിലും കെട്ടിടങ്ങള്‍ കുലുങ്ങി

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതിനായി മ്യാന്‍മറിലെ ചൈനീസ് എംബസി 1.5 മില്യണ്‍ യുവാന്‍ (206,685 ഡോളര്‍) വിലമതിക്കുന്ന ധനസഹായം പ്രാദേശിക റെഡ് ക്രോസിന് കൈമാറിയതായി ചൈനയുടെ സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

Tags:    

Similar News