യുപിയില്‍ അധ്യാപകന്‍ ബലാല്‍സംഗം ചെയ്ത 14 കാരി മാസങ്ങള്‍ക്കു ശേഷം മരിച്ചു

Update: 2024-08-17 10:51 GMT

ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ വനിതാ ട്രെയിനി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി രോഷം ഉയരുന്നതിനിടെ, ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ അധ്യാപകന്‍ ബലാല്‍സംഗം ചെയ്ത 14 വയസ്സുകാരി മരിച്ചു. സോന്‍ഭദ്ര ജില്ലയിലെ ദുദ്ദി ഗ്രാമത്തിലെ താമസക്കാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബല്ലിയ നിവാസിയായ വിശംബരാണ്

പീഡിപ്പിച്ചത്. വാരണാസിയിലെ ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ 20 ദിവസമായി ചികില്‍സയിലായിരുന്ന പെണ്‍കുട്ടി ചൊവ്വാഴ്ച വൈകീട്ടാണ് മരിച്ചത്. സ്‌കൂളില്‍ സ്‌പോര്‍ട്‌സ് ഇന്‍സ്ട്രക്ടറായി ജോലി ചെയ്തിരുന്ന പ്രതി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30ന് ഒരു കായിക മല്‍സരത്തില്‍ പങ്കെടുക്കാന്‍ വിളിച്ചിരുന്നതായി ഇരയുടെ കുടുംബം പറയുന്നു. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മാതാവിനോയാട് സംഭവം പറയുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നാണക്കേട് ഭയന്നാണ് സംഭവം അധികൃതരെ അറിയിക്കാതിരുന്നതെന്ന് കുടുംബം പറഞ്ഞു. എന്നാല്‍ ഇരയുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ജൂലൈ 10ന് പിതാവ് പോലിസില്‍ പരാതി നല്‍കുകയും യുപി ബല്ലിയ നിവാസിയായ വിശംബറിനെതിരെ കേസെടുക്കുകയും ചെയ്തു. പോക്‌സോ നിയമപ്രകാരം കേസെടുത്ത പോലിസ് ഇയാളെ പിടികൂടാന്‍ രണ്ട് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.




Tags:    

Similar News