സോളാർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചു: എഡിജിപിക്കെതിരേ വീണ്ടും പിവി അൻവർ

എഡിജിപി സോളാർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് ആരോപണം

Update: 2024-09-21 05:07 GMT

മലപ്പുറം: എഡിജിപിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പിവി അൻവർ എംഎൽഎ വീണ്ടും രംഗത്തെത്തി. എഡിജിപി സോളാർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് ആരോപണം. എഡിജിപി കവടിയാറിൽ ഫ്ലാറ്റ് വാങ്ങി ഇരട്ടി വിലയ്ക്ക് വിറ്റു. 33 ലക്ഷത്തിന് വാങ്ങിയ ഫ്ലാറ്റ് 65 ലക്ഷത്തിനാണ് മറിച്ചു വിറ്റത്. ഈ വഴി കള്ളപ്പണം വെളുപ്പിക്കലായിരുന്നു ലക്ഷ്യമെന്നും അൻവർ കൂട്ടിചേർത്തു.

അജിത്കുമാർ വലിയ രീതിയിൽ നികുതി വെട്ടിപ്പ് നടത്തിയെന്നും അതുവഴി നാലു ലക്ഷത്തിലധികം തുക നേടിയെടുത്തെന്നും അൻവർ ആരോപിച്ചു. എഡിജിപി അനുമതിയില്ലാതെ വിദേശയാത്രകൾ നടത്തിയെന്നും അൻവർ പറഞ്ഞു. ഈ കാര്യങ്ങൾ ചുണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുടെ പൊറ്റിക്കൽ സെക്രട്ടറി പി ശശിയാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നതെന്നും അൻവർ ആരോപിച്ചു. പണമിടപാടിൽ ശശിക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News