സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ചത് പോലിസിലെ ആര്‍എസ്എസ് സംഘം: പി വി അന്‍വര്‍

Update: 2024-09-11 14:18 GMT

മലപ്പുറം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ചത് പോലിസിലെ ആര്‍എസ്എസ് സംഘമാണെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇത് സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയെന്നും എംഎല്‍എ പറഞ്ഞു. കേസ് അന്വേഷണം വഴിതിരിച്ചുവിട്ട ഡിവൈഎസ്പി രാജേഷ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ബൂത്ത് ഏജന്റായിരുന്നു. കേസ് സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എഡിജിപി എം.ആര്‍.അജിത്കുമാറിന്റെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.കെ.ശശിയുടെയും നേതൃത്വത്തില്‍ മുക്കി. ഇപ്പോഴും റിപ്പോര്‍ട്ട് മുഖ്യമന്ത്രി കണ്ടിട്ടില്ലെന്നും അന്‍വര്‍ ആരോപിച്ചു.

മുഖ്യമന്ത്രി വിശ്വസിച്ചവര്‍ മുഖ്യമന്ത്രിയെ ചതിച്ചു. ആശ്രമം കത്തിച്ച കേസില്‍ പ്രതികളെ രക്ഷിക്കാനാണ് പോലിസ് ശ്രമിച്ചത്. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് മറ്റൊരു സംഘത്തെ നിയോഗിച്ചാണ് പ്രതികളെ പിടികൂടിയതെന്നും അന്‍വര്‍ പറഞ്ഞു. പി ശശി പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന പദവി ഉത്തരവാദിത്തോടെ നിറവേറ്റുന്നില്ലെന്നും ശശിക്കെതിരെ നാളെയോ മറ്റന്നാളോ പരാതി നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു.





Tags:    

Similar News