സ്വത്ത് തര്‍ക്കക്കേസിലെ പ്രതികൂല വിധിക്കു പിന്നാലെ മാതാവും മകളും മരിച്ച നിലയില്‍

Update: 2024-07-06 09:53 GMT

തിരുവനന്തപുരം: സ്വത്ത് തര്‍ക്കക്കേസിലെ പ്രതികൂല വിധിക്കു പിന്നാലെ മാതാവിനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. പാലോട് പേരയം ചെല്ലഞ്ചി ഗീതാലയത്തില്‍ സുപ്രഭ(88), മകള്‍ ഗീത(59) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിതമായി ഗുളിക അകത്തുചെന്നാാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ 8.30 ഓടെ ഗീതയുടെ മൃതദേഹം വീടിന്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്ക് ഉള്ളിലുമാണ് കണ്ടെത്തിയത്. ഗീതയുടെ ഭര്‍ത്താവ് വല്‍സലന്‍ വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും സംഭവം അറിഞ്ഞിട്ടില്ല. മാനസിക സമ്മര്‍ദ്ദമാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 12 സെന്റ് വസ്തുവുമായി ബന്ധപ്പെട്ട് സിവില്‍ കേസില്‍ മൂന്നു ദിവസം മുമ്പ് വന്ന പ്രതികൂല വിധിക്കു ശേഷം മാനസികമായി തളര്‍ന്നിരുന്നുവെന്നാണ് കുടുംബം പറയുന്നത്.

Tags:    

Similar News