പിവി അന്‍വര്‍ എംഎല്‍എയുടെ വീടിന് സുരക്ഷ; നാല് പോലിസുകാരുടെ കാവല്‍

Update: 2024-09-29 03:53 GMT

മലപ്പുറം: സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ പിവി അന്‍വര്‍ എംഎല്‍എയുടെ വീടിന് സുരക്ഷയൊരുക്കി മലപ്പുറം ജില്ലാ പോലിസ് മേധാവി. അന്‍വര്‍ ഡിജിപിക്ക് നല്‍കിയ പരാതി അടിസ്ഥാനത്തിലാണ് തീരുമാനം. സുരക്ഷക്കായി വീടിന് സമീപം പോലിസ് പിക്കറ്റ് പോസ്റ്റ് ഒരുക്കും. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പോലിസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അന്‍വര്‍ അപേക്ഷ നല്‍കിയിരുന്നു.

എടവണ്ണ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഒതായിയില്‍ അന്‍വറിന്റെ വീടിനു സമീപത്താണ് പിക്കറ്റ് പോസ്റ്റ് ആരംഭിച്ചത്. ഒരു ഓഫീസര്‍, മൂന്ന് സിപിഒ എന്നിവരെ 24 മണിക്കൂര്‍ ഡ്യൂട്ടിക്ക് നിയോഗിച്ചു. രണ്ട് സേനാംഗങ്ങളെ ഡിഎച്ച്ക്യൂവില്‍ നിന്നും ഒരു ഓഫീസറെയും ഒരു സിപിഒ എന്നിവരെ നിലമ്പൂര്‍ സബ് ഡിവിഷനില്‍ നിന്നും ഒരു ഉദ്യോഗസ്ഥന്‍ നിര്‍ബന്ധമായും എടവണ്ണ പോലിസ് സ്റ്റേഷനില്‍ നിന്നും ഉണ്ടായിരിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

പിക്കറ്റ് പോസ്റ്റിന്റെ പ്രവര്‍ത്തനം നിലമ്പൂര്‍ സബ് ഡിവിഷന്‍ ഓഫീസര്‍ നിരീക്ഷിക്കേണ്ടതും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുമാണെന്നും സ്റ്റേഷന്‍ നൈറ്റ് പട്രോള്‍ ഉദ്യോഗസ്ഥരും സബ്ഡിവിഷന്‍ ചെക്ക് ഉദ്യോഗസ്ഥരും പിക്കറ്റ് പോസ്റ്റ് പരിശോധിക്കണമെന്നും എസ്പി ഉത്തരവിട്ടു.




Tags:    

Similar News