ബിജെപി സ്ഥാനാര്‍ഥിയാക്കാത്തതിനാല്‍ സരിന്‍ സിപിഎമ്മിലേക്ക് പോയി: വി ഡി സതീശന്‍

Update: 2024-10-17 08:08 GMT

ചേലക്കര: പാലക്കാട് ബിജെപി സ്ഥാനാര്‍ഥിയാവണമെന്ന് ഡോ.പി സരിന്‍ ആഗ്രഹിച്ചിരുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബിജെപി ഈ ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് സിപിഎമ്മുമായി ചര്‍ച്ച നടത്തിയത്. അവര്‍ എന്തെങ്കിലും ഉറപ്പുനല്‍കി കാണും. സരിന്‍ ഇപ്പോള്‍ പറയുന്നത് സിപിഎമ്മിന്റെ നിലപാടാണ്. പാലക്കാട് നിന്നുള്ള മന്ത്രി എം ബി രാജേഷ് എഴുതിക്കൊടുത്തതാണ് സരിന്‍ പറയുന്നത്.

സിപിഎമ്മാണ് മൃദു ഹിന്ദുത്വ പാര്‍ടി. കേസുകള്‍ ഒതുക്കാന്‍ എഡിജിപിയെ ആര്‍എസ്എസ് നേതാക്കള്‍ക്ക് മുന്നിലേക്ക് ദൂതനായി വിട്ടത് പിണറായി വിജയനാണ്. എഡിജിപി അജിത് കുമാറിനെ ഉപയോഗിച്ച് തൃശൂര്‍ പൂരം കലക്കിയത് പിണറായി വിജയനാണ് എന്ന് പുറത്ത് വിട്ടത് ഞാനാണ്. നിരവധി നേതാക്കള്‍ പലകാലത്തും കോണ്‍ഗ്രസ് വിട്ടു പോയിട്ടുണ്ട്. അതൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News