- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
2024ലെ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടക രണ്ടായി വിഭജിക്കുമെന്ന് മന്ത്രി

ബെംഗളൂരു: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയെ രണ്ടായി വിഭജിക്കുമെന്ന് കര്‍ണാടക ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യ മന്ത്രി ഉമേഷ് കട്ടി.
'നമ്മള് എല്ലാവരും ഉത്തര കര്‍ണാടക എന്ന പ്രത്യേക സംസ്ഥാനത്തിനായി ഒരു പ്രസ്ഥാനം സൃഷ്ടിക്കേണ്ടതുണ്ട്, പുതിയ സംസ്ഥാനം നിലവില്‍ വരുമെന്നതില്‍ സംശയം വേണ്ട. ബംഗളൂരു ട്രാഫിക്കും മറ്റ് പ്രശ്നങ്ങളും ഉള്ള ഒരു സാച്ചുറേഷന്‍ പോയിന്റിലെത്തി, 'ബെലഗാവി ബാര്‍ അസോസിയേഷന് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ മന്ത്രി പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പിന് ശേഷം 50ലധികം സംസ്ഥാനങ്ങള്‍ രൂപീകരിക്കുമെന്നും മഹാരാഷ്ട്രയെ മൂന്നായും ഉത്തര്‍പ്രദേശില്‍ നാലായും കര്‍ണാടകയില്‍ രണ്ടായും വിഭജിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈയെടുക്കുമെന്ന ചര്‍ച്ച ഓണ്‍ലൈനില്‍ ട്രെന്ഡുചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവില്‍ നിരവധി ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും മറ്റ് കോര്പ്പറേഷനുകളുമുണ്ടെന്നും അതില്‍ വടക്കന്‍ കര്‍ണാടകയില്‍ നിന്നുള്ള എണ്ണമറ്റ ആളുകള്‍ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിയുടെ പ്രസ്താവന കര്‍ണാടകയില്‍ നിലവിലുള്ള പ്രാദേശിക ഭിന്നത രൂക്ഷമാകുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി. ബെലഗാവിയില്‍ സുവര്‍ണ വിധാന സൗധയും ഹൈക്കോടതി ബെഞ്ചും രാജ്യാന്തര വിമാനത്താവളവും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ഇത് മേഖലയെ സഹായിക്കുമെന്നും കട്ടി പറഞ്ഞു. വടക്കന്‍ കര്‍ണാടകയില്‍ വലിയ ഭൂപ്രദേശമുണ്ടെങ്കിലും, കര്‍ണാടകത്തിന്റെ ഭൂരിഭാഗം രാഷ്ട്രീയവും ശ്രദ്ധയും തെക്കന്‍ ജില്ലകളിലാണ്.
ഉത്തര കര്‍ണാടക ബിജെപിയുടെ അടിത്തറയായ ലിംഗായത്തുകള്‍ക്ക് ഏറെ സ്വാധീനമുള്ള മേഖലയായിട്ടും ഉത്തര-ദക്ഷിണ ഭാഗങ്ങള്‍ തമ്മിലുള്ള പ്രാദേശിക അസമത്വം കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി വര്‍ധിക്കുകയാണ്.
RELATED STORIES
പ്ലസ് വണ്‍; രണ്ടാം അലോട്ട്മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു, നാളെ...
9 Jun 2025 2:43 PM GMTവെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ആശുപത്രിയിലെ സെല്ലിലേക്ക്...
9 Jun 2025 1:42 PM GMTഫ്രീഡം ഫ്ലോട്ടില്ല കപ്പൽ ഇസ്രായേൽ റാഞ്ചുന്നതിനു തൊട്ടുമുമ്പുള്ള...
9 Jun 2025 12:04 PM GMTചരക്കു കപ്പലിന് തീപിടിച്ച സംഭവം; കപ്പലിൽ ഉള്ളത് അപകടരമായ വസ്തുക്കൾ
9 Jun 2025 11:06 AM GMTസംസ്ഥാനത്ത് ശക്തമായ കാറ്റിനു സാധ്യത; മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ...
9 Jun 2025 10:42 AM GMTകന്നിപ്രസവത്തിലെ നാല് ആൺ കൺമണികൾക്ക് സ്കൂൾ പ്രവേശനം
9 Jun 2025 10:24 AM GMT