- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശബരിമല സംഘര്‍ഷ ഗൂഢാലോചന: കെ സുരേന്ദ്രന് വീണ്ടും റിമാന്‍ഡില്‍
നിരോധനാജ്ഞ ലംഘിക്കുകയും പോലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനു അറസ്റ്റിലായി ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസില്‍ കൂടി പ്രതിയായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ വീണ്ടും രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.
പത്തനംതിട്ട: നിരോധനാജ്ഞ ലംഘിക്കുകയും പോലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനു അറസ്റ്റിലായി ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസില്‍ കൂടി പ്രതിയായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ വീണ്ടും രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ചിത്തിര ആട്ടവിശേഷ സമയത്ത് സ്ത്രീ ആക്രമിക്കപ്പെട്ട സംഭവത്തിലാണ് സുരേന്ദ്രനെതിരേ കേസെടുത്തിരുന്നത്. കേസില്‍ സുരേന്ദ്രനെ റാന്നി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ചോദ്യംചെയ്യാനായി അര മണിക്കൂര്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പോലിസ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയിട്ടുണ്ട്. തൃശൂര്‍ സ്വദേശിയായ 52 കാരിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റമാണ് സുരേന്ദ്രനെതിരേ ചുമത്തപ്പെട്ടിട്ടുള്ളത്. നേരത്തേ റിമാന്‍ഡിലായിരുന്ന സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും കണ്ണൂരില്‍ ബിജെപി മാര്‍ച്ചിനിടെ പോലിസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് പുതിയ കേസ് കൂടിയുണ്ടായത്. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു ഗൂഢാലോചന നടത്തിയാണ് കള്ളക്കേസ് ചുമത്തുന്നതെന്നും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ നിന്നു മാറ്റിനിര്‍ത്താനുള്ള ശ്രമമാണെന്നും സുരേന്ദ്രന് പറഞ്ഞു.അതിനിടെ, ശബരിമലയില്‍ നടക്കുന്ന അക്രമവും സംഘര്‍ഷവും സര്ക്കാരിനെതിരേയല്ലെന്നും സുപ്രിംകോടതി വിധിക്കെതിരേയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. പോലിസ് യാതൊരുവിധ പ്രകോപനവും സൃഷ്ടിച്ചിട്ടില്ല. യഥാര്‍ഥ ഭക്തര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
RELATED STORIES
കണ്ണൂരില്‍ കൈക്കുഞ്ഞിനെ കൊന്നത് പിതൃസഹോദരന്റെ 12കാരിയായ മകൾ; ;...
18 March 2025 10:18 AM GMTനാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍
18 March 2025 3:54 AM GMTഅന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എതിര് ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ശ്രമം:...
15 March 2025 3:31 PM GMTപുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി: രണ്ടാം ഘട്ടത്തിന് ഭരണാനുമതിയായി
15 March 2025 2:05 PM GMT'വിചാരധാര' മനുഷ്യമനസ്സിനെ മലീമസമാക്കുന്ന കാളകൂട വിഷം: റിജില്‍...
14 March 2025 4:10 PM GMTഎസ്ഡിപിഐ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി
14 March 2025 2:51 PM GMT