- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'സിദ്ധാർഥന്‍റെ മരണം സിബിഐ അന്വേഷിക്കുക'; കോൺഗ്രസ് യുവജന സംഘടന അധ്യക്ഷര്‍ നിരാഹാരത്തില്‍

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് യുവജന സംഘടനകളായ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, മഹിള കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, മഹിള കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍ എന്നിവരാണ് നിരാഹാര സമരം തുടങ്ങിയത്.
സിദ്ധാര്‍ഥിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും കൊലക്ക് കൂട്ടുനിന്ന ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകരെ സര്‍വീസില്‍ നിന്നും പുറത്താക്കി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് നിരാഹാര സമരം നിരാഹാര സമരം സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ് സിദ്ധാര്‍ഥന്റേതെന്ന് വി ഡി സതീശന്‍ പറഞ്ഞു. നൂറ്റിമുപ്പതോളം വിദ്യാര്‍ഥികളുടെ മുന്നില്‍ വിവസ്ത്രനാക്കി, ക്രൂരമായി മര്‍ദ്ദിച്ച് വെള്ളം പോലും കുടിക്കാന്‍ നല്‍കാതെ മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിട്ടാണ് സിദ്ധാര്‍ഥിനെ കൊലപ്പെടുത്തിയത്. മുഖത്തും താടിയെല്ലിലും നട്ടെല്ലിലും നെഞ്ചിലും ഉള്‍പ്പെടെ 19 ഗുരുതര മുറിവുകളുണ്ടായിരുന്നെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇന്‍ക്വസ്റ്റിലും പോസ്റ്റ്‌മോര്‍ട്ടത്തിലും ഇത് കണ്ടെത്തിയിട്ടും പിണറായിയുടെ പോലിസ് എന്തുകൊണ്ടാണ് അന്വേഷിക്കാതിരുന്നതെന്ന് സതീശന്‍ ചോദിച്ചു.
എന്തുകൊണ്ടാണ് അക്രമ വിവരം മൂടിവച്ചത്. സിദ്ധാര്‍ഥന്റെ ബന്ധുക്കളോട് അക്രമ വിവരം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി. വിവാദമായതിനു ശേഷമാണ് പോലിസ് രംഗപ്രവേശം ചെയ്തത്. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ എത്തിച്ചപ്പോള്‍ മുന്‍ എംഎല്‍എയായ സിപിഎം നേതാവ് ഹാജരായി.
സിപിഎമ്മിന്റെയും പോലിസിന്റെയും അറിവോടെയാണ് പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചത്. ആന്തൂരിലെ സാജന്‍ ആത്മഹത്യ ചെയ്തപ്പോള്‍ കുടുംബത്തെ കുറിച്ച് കള്ളക്കഥ ഉണ്ടാക്കിയതു പോലെ സിദ്ധാര്‍ഥനെതിരെയും കള്ളക്കഥയുണ്ടാക്കി. എന്നാല്‍ അത് പാളിപ്പോയി. കൊലക്കേസ് പ്രതിയാണ് റാഗിങ് വിരുദ്ധ കമ്മിറ്റിയിലെ അംഗമെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.
RELATED STORIES
സൈനികര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തി ദര്‍ഗ
10 May 2025 1:53 AM GMTമൂന്നു സൈനികതാവളങ്ങളിലേക്ക് ഇന്ത്യ മിസൈല്‍ അയച്ചെന്ന് പാകിസ്താന്
10 May 2025 1:39 AM GMTസംഭല്‍: മൂന്നു പേര്‍ക്ക് ജാമ്യം
10 May 2025 1:36 AM GMTചൈനീസ് പ്രതിരോധ കമ്പനികളുടെ ഷെയര്‍ മൂല്യത്തില്‍ വന്‍കുതിപ്പ്
10 May 2025 1:17 AM GMTഎസ്എസ്എല്‍സിക്ക് ഫുള്‍ എ പ്ലസ് നേടി സഹോദരങ്ങള്‍
10 May 2025 1:11 AM GMT26 പ്രദേശങ്ങളില്‍ പാകിസ്താന്റെ ഡ്രോണുകള്‍ എത്തിയെന്ന് റിപോര്‍ട്ട്;...
10 May 2025 12:58 AM GMT