- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്ത് അസംബന്ധവും വിളിച്ച് പറയാമെന്നാണോ, മകളെക്കുറിച്ച് പറഞ്ഞാല്‍ കിടുങ്ങിപ്പോകുമെന്ന് കരുതിയോ; ക്ഷുഭിതനായി മുഖ്യമന്ത്രി
വെറുതെ വീട്ടില്‍ കഴിയുന്നവരെ ആക്ഷേപിക്കുന്ന നിലയാണോ വേണ്ടത്

തിരുവനന്തപുരം: നിയമസഭയില്‍ മകളുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതില്‍ പ്രതിപക്ഷത്തോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്. സത്യവിരുദ്ധമായ കാര്യങ്ങളാണോ സഭയില്‍ അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ അത് പറയണം. അല്ലാതെ വെറുതെ വീട്ടില്‍ കഴിയുന്നവരെ ആക്ഷേപിക്കുന്ന നിലയാണോ വേണ്ടതെന്നും അതാണോ സംസ്കാരമെന്നും മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്:
'ഇന്ന് തെറ്റായ ഒരുപാട് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ട്. മാത്യൂ കുഴല്‍നാടന്റെ വിചാരം എങ്ങനെയും തട്ടി കളയാമെന്നാണ്. അതിന് വേറെ ആളെ നോക്കുന്നതാണ് നല്ലത്. എന്താ നിങ്ങള്‍ വിചാരിച്ചത്, മകളെ പറ്റി പറഞ്ഞാല്‍ ഞാന്‍ കിടുങ്ങി പോകുമെന്നാണോ. പച്ചക്കള്ളമാണ് നിങ്ങള്‍ പറഞ്ഞത്. അത്തരത്തിലുള്ള ഒരു വ്യക്തി എന്റെ മകളുടെ മെന്ററായിട്ട് മകള്‍ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. സത്യവിരുദ്ധമായ കാര്യങ്ങളാണോ അവതരിപ്പിക്കുന്നത്.'
'എന്ത് അസംബന്ധവും വിളിച്ച് പറയാമെന്നാണോ. അത്തരം കാര്യങ്ങള്‍ മനസില്‍ വച്ചാല്‍ മതി. ആളുകളെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി എന്തും പറയുന്ന സ്ഥിതി വരുത്തരുത്. വേണ്ടാത്ത കാര്യങ്ങള്‍ പറയാനാണോ സഭാ വേദി ഉപയോഗിക്കേണ്ടത്. രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണം. പറഞ്ഞ കാര്യങ്ങളെ കുറിച്ച് എന്താണ് പറയേണ്ടത് അത് പറയണം. ഞങ്ങളുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ അത് പറയണം. വെറുതെ വീട്ടില്‍ കഴിയുന്നവരെ ആക്ഷേപിക്കുന്ന നിലയാണോ വേണ്ടത്. അതാണോ സംസ്കാരം. അത്തരം കാര്യങ്ങളായിട്ടല്ല മുന്നോട്ട് പോകേണ്ടത്.'
RELATED STORIES
പ്ലസ് വണ്‍; രണ്ടാം അലോട്ട്മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു, നാളെ...
9 Jun 2025 2:43 PM GMTവെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ആശുപത്രിയിലെ സെല്ലിലേക്ക്...
9 Jun 2025 1:42 PM GMTഫ്രീഡം ഫ്ലോട്ടില്ല കപ്പൽ ഇസ്രായേൽ റാഞ്ചുന്നതിനു തൊട്ടുമുമ്പുള്ള...
9 Jun 2025 12:04 PM GMTചരക്കു കപ്പലിന് തീപിടിച്ച സംഭവം; കപ്പലിൽ ഉള്ളത് അപകടരമായ വസ്തുക്കൾ
9 Jun 2025 11:06 AM GMTസംസ്ഥാനത്ത് ശക്തമായ കാറ്റിനു സാധ്യത; മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ...
9 Jun 2025 10:42 AM GMTകന്നിപ്രസവത്തിലെ നാല് ആൺ കൺമണികൾക്ക് സ്കൂൾ പ്രവേശനം
9 Jun 2025 10:24 AM GMT