Latest News

പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നു; ഇന്ധന നികുതിയില്‍ ഇളവു നല്‍കാനാവില്ലെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

യുഡിഎഫ് കാലത്ത് പതിമൂന്ന് തവണ നികുതി കൂട്ടിയിട്ടുണ്ട്. അതിന്റെ കണക്ക് തന്റെ കൈയിലുണ്ട്. പെട്രോളിന്റെ വില കമ്പോളത്തിന് വിട്ടുകൊടുത്തത് യുപിഎ സര്‍ക്കാറാണ്.

പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നു; ഇന്ധന നികുതിയില്‍ ഇളവു നല്‍കാനാവില്ലെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന നികുതിയില്‍ ഇളവു നല്‍കാനാവില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേന്ദ്രം ഇന്ധനവില കുറച്ചപ്പോള്‍ കേരളത്തിലും ആനുപാതികമായി കുറഞ്ഞു. പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യു.ഡി.എഫ് കാലത്ത് പതിമൂന്ന് തവണ നികുതി കൂട്ടിയിട്ടുണ്ട്. അതിന്റെ കണക്ക് തന്റെ കൈയിലുണ്ട്. പെട്രോളിന്റെ വില കമ്പോളത്തിന് വിട്ടുകൊടുത്തത് യു.പി.എ സര്‍ക്കാറാണ്. നേരത്തെ വില നിയന്ത്രിക്കാന്‍ ഓയില്‍പൂള്‍ അക്കൗണ്ടുണ്ടായിരുന്നു. ഇത് മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് നിര്‍ത്തിയത്. ഇപ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടിയുണ്ട്. 1500 ശതമാനമാണ് നികുതി വര്‍ധിപ്പിച്ചത്. അതാണ് ഇത്രയും വലിയ വില വര്‍ധനയ്ക്ക് കാരണം. ആ വര്‍ധിപ്പിച്ചതില്‍ നിന്നാണ് ഇപ്പോള്‍ പത്തു രൂപയും അഞ്ചു രൂപയും കുറച്ചത്. ആനുപാതികമായി കേരളത്തിലെ വിലയിലും മാറ്റമുണ്ടായി.

ബിജെപിയെ സഹായിക്കുന്നതിനാണ് യുഡിഎഫ് സംസ്ഥാനത്ത് നികുതി കുറയ്്ക്കണമെന്ന ആവിശ്യവുമായി രംഗത്തുവരുന്നത്.

2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നികുതി വര്‍ധിപ്പിച്ചിട്ടില്ല. ഒരു പ്രാവശ്യം കുറയ്ക്കുകയും ചെയ്തു. അന്ന് 509 കോടിയുടെ നഷ്ടമാണുണ്ടായത്. ഇതുവരെ ഏകദേശം 1500 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ട്. കൊവിഡ് കാലത്ത് യുപി, ഗോവ, കര്‍ണാടക സംസ്ഥാനങ്ങള്‍ നികുതി വര്‍ധിപ്പിച്ചു. പല സംസ്ഥാനങ്ങല്‍ും കൊവിഡ് സെസ് വന്നു. കേരളത്തില്‍ അതുണ്ടായില്ല. കൊവിഡില്‍ ചെലവ് കൂടുകയും വരുമാനം കുറയുകയും ചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it