- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പത്രപ്രവര്‍ത്തക യൂണിയന് മലപ്പുറം ജില്ലാ സെക്രട്ടറിക്ക് പോലിസ് മര്‍ദ്ദനം; പ്രധാന തെളിവായ സിസിടിവി ഹാര്‍ഡ് ഡിസ്ക് പോലിസ് കൊണ്ടുപോയി
സിഐയ്ക്കെതിരെയുള്ള തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണിതെന്ന് സംശയിക്കുന്നതായി പത്ര പ്രവര്‍ത്തക യൂണിയന് ജില്ലാ ഭാരവാഹികള്‍ ആരോപിച്ചു.

മലപ്പുറം: പത്രപ്രവര്‍ത്തക യൂണിയന് മലപ്പുറം ജില്ലാ സെക്രട്ടറി കെപിഎം റിയാസിനെ തിരൂര്‍ സിഐ ആയിരുന്ന ടി പി ഫര്‍ഷാദ് മര്‍ദ്ദിച്ച സംഭവത്തിന്റെ പ്രധാന തെളിവായ സിസിടിവി ഹാര്‍ഡ് ഡിസ്ക് പോല്സ് ഊരിയെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുറ്റക്കാരനായ സി ഐ ഫര്‍ഷാദിനെതിരെ അന്വേഷണം നടക്കുന്നതിനിടെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക് പൊലീസ് കൊണ്ടുപോയത്. റിയാസിനു മര്‍ദ്ദനമേറ്റ പുറത്തൂര്‍ പുതുപ്പള്ളിയിലെ കടയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക് കഴിഞ്ഞ ദിവസം പൊലീസ് സംഘം എത്തി ഊരി കൊണ്ടുപോയത്. സൈബര്‍ സെല്ലില്‍നിന്നാണെന്നും പ്രധാന തെളിവ് ആയതിനാല്‍ സുരക്ഷിതമായി സൂക്ഷിക്കാനാണ് കൊണ്ടുപോകുന്നതെന്നും കടയുടമയെ അറിയിച്ചതായാണ് വിവരം.
റിയാസിനെ ഒരു പ്രകോപനവുമില്ലാതെ അകാരണമായി സിഐ മര്‍ദ്ദിക്കുന്ന കൃത്യമായ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതു സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതാണ് പോലിസ് എടുത്തുകൊണ്ട് പോയത്. സിഐയ്ക്കെതിരെയുള്ള തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണിതെന്ന് സംശയിക്കുന്നതായി പത്ര പ്രവര്‍ത്തക യൂണിയന് ജില്ലാ ഭാരവാഹികള്‍ ആരോപിച്ചു.
അതിനിടെ സി ഐ ഫര്‍ഷാദിന് എതിരായ വകുപ്പുതല നടപടിക്കു മുന്നോടിയായി വാച്യാന്വേഷണം തുടങ്ങി. ജില്ലാ െ്രെകം റെക്കോര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പി എം പി മോഹനചന്ദ്രനാണ് അന്വേഷണം നടത്തുന്നത്. വാച്യാന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഡിഐജിക്കു സമര്‍പ്പിക്കും.
വാച്യാന്വേഷണത്തിന്റെ ഭാഗമായി സിഐ ഫര്‍ഷാദ്, റിയാസ്, സാക്ഷികള്‍ എന്നിവരുടെ മൊഴിയെടുക്കും. തുടര്‍ന്ന് തെളിവെടുപ്പിനു ശേഷമാണു വിചാരണ നടത്തുക. വാച്യാന്വേഷണം സിഐ ഫര്‍ഷാദിന്റെ പ്രമോഷന്, അംഗീകാരം തുടങ്ങിയ വകുപ്പുതല നടപടികളെ ബാധിക്കും. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഡിവൈഎസ്പി മോഹനചന്ദ്രന് അറിയിച്ചു. റിയാസിനെ മര്‍ദ്ദിച്ച സംഭവത്തില്‍ സിഐയ്ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്ര പ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റി ജില്ലാ പൊലീസ് മേധാവിക്കു നല്കിയ പരാതിയുടെയും പ്രക്ഷോഭങ്ങളുടെയും അടിസ്ഥാനത്തിലാണ് വാച്യാന്വേഷണത്തിന് ഉത്തരവിട്ടത്.
റിയാസ് തന്റെ നാടായ തിരൂര്‍ പുറത്തൂര്‍ പുതുപ്പള്ളിയില്‍ വീടിന്റെ തൊട്ടടുത്ത കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോഴാണ് ജൂലൈ 8ന് ഫര്‍ഷാദിന്റെ അതിക്രമം. കടയില്‍ ആളുള്ളതിനാല്‍ തൊട്ടപ്പുറത്തുള്ള കസേരയില്‍ ഒഴിഞ്ഞുമാറി ഇരിക്കുകയായിരുന്നു റിയാസ്. ഈ സമയം ഇവിടെയെത്തിയ പൊലീസ് സംഘം വാഹനം നിര്‍ത്തി കടയിലേക്ക് കയറുകയും സിഐയുടെ നേതൃത്വത്തില്‍ റിയാസിനെ ലാത്തികൊണ്ട് ക്രൂരമായി തല്ലിച്ചതക്കുകയുമായിരുന്നു. പരുക്കേറ്റ റിയാസ് ഒരാഴ്ചയോളം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
RELATED STORIES
എസ്എസ്എല്‍സി പരീക്ഷഫലം മെയ് രണ്ടാം വാരത്തോടുകൂടി പ്രസിദ്ധീകരിക്കും:...
28 April 2025 10:49 AM GMTസംവിധായകരിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; അന്വേഷണത്തിന് പ്രത്യേക...
28 April 2025 10:41 AM GMTസ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി;...
28 April 2025 10:39 AM GMTവിളവെടുക്കാനാവാതെ ദുരിതത്തിൽ മുങ്ങി ആവളപ്പാണ്ടിയിലെ കർഷകർ; നശിച്ചു...
28 April 2025 9:46 AM GMTമുഖ്യമന്ത്രിയുടെ ഓഫീസ് കേരളത്തിലെ ഏറ്റവും വലിയ അഴിമതി കൂടാരം : രമേശ്...
28 April 2025 9:07 AM GMTഫ്ലാറ്റിൽ നിന്നു കഞ്ചാവ് പിടികൂടിയ സംഭവം; റാപ്പർ വേടൻ അറസ്റ്റിൽ
28 April 2025 8:50 AM GMT