- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബോംബ് നിർമാണം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് എംഎം ഹസന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ കര്‍മ്മമണ്ഡലമായ പാനൂരിലെ ബോംബുനിര്‍മ്മണം അദ്ദേഹത്തിന്റെ അറിവോടെയാണെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസന്‍. പിണറായി സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന കാലം മുതല്‍ പാനൂര്‍, തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ ബോംബ് നിര്‍മാണവും സ്‌ഫോടനവും നടന്നിട്ടുണ്ട്. ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവരെയെല്ലാം പാര്‍ട്ടി രക്തസാക്ഷികളായി പ്രഖ്യാപിച്ചിട്ടുണ്ട്.
സ്‌ഫോടനത്തില്‍ കൈപ്പത്തി തകര്‍ന്ന നിരവധി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് . ടിപി ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി കൊലപ്പെടുത്തിയ കൊലയാളികള്‍ പാനൂരില്‍ നിന്നാണ് വന്നത്. ഇന്നലെ പാനൂരില്‍ കൈവേലിയ്ക്കല്‍ മുളിയാത്തോട് നടന്ന ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതും പരിക്കേറ്റതും സിപിഎം പ്രവര്‍ത്തകരാണ്.ബോംബ് നിര്‍മാണം നടത്തിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് തെളിഞ്ഞു. എല്ലാ അക്രമങ്ങളെയും തള്ളി പറയുകയും പാര്‍ട്ടിക്ക് ബന്ധമില്ലെന്ന പതിവ് മറുപടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്.
പാനൂരിലെ ബോംബ് സ്‌ഫോടനവും മരണവും ഗുരുതരമായ ക്രമസമാധാന പ്രശ്‌നമാണ്. തിരഞ്ഞെടുപ്പ് പരാജയഭീതിയില്‍ നിന്നുമാണ് സിപിഎം വീണ്ടും ബോംബ് രാഷ്ട്രീയത്തിന് തുടക്കമിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് വേളയില്‍ കലാപമുണ്ടാക്കി സമാധാനകാംക്ഷികളുടെ വോട്ട് മരവിപ്പിക്കുകയാണ് സിപിഎം തന്ത്രം. പാര്‍ട്ടി ഗ്രാമങ്ങളില്‍ എതിരാളികളെ ഭയപ്പെടുത്തി ഓടിച്ച് ബൂത്തുകള്‍ കൈയേറി കള്ളവോട്ട് ചെയ്യാനാണ് ഗൂഢപദ്ധതി. രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും വകവരുത്തിയും ഇല്ലായ്മ ചെയ്യുകയെന്ന പഴയ ഉന്മൂലനസിദ്ധാന്തമാണ് സിപിഎം ഇപ്പോഴും പിന്തുടരുന്നത്.
ലോകവ്യാപകമായി കമ്മ്യൂണിസം തകര്‍ന്നെങ്കിലും ഹിംസാത്സകമായ ക്രൂരതയിലൂടെ എതിരാളികളെ കൊന്ന് പാര്‍ട്ടി മേധാവിത്വം തുടരുകയെന്ന സ്റ്റാലിനിസ്റ്റ് വിധ്വംസക രാഷ്ട്രീയനയം കേരളത്തിലെ സിപിഎം ഇനിയും ഉപേക്ഷിച്ചിട്ടില്ലെന്നും ഹസന്‍ പറഞ്ഞു.
RELATED STORIES
തിരുവനന്തപുരം ശിശുക്ഷേമസമിതിയില്‍ അഞ്ചര മാസം പ്രായമായ കുഞ്ഞ് മരിച്ചു
22 March 2025 11:22 AM GMTഎം കെ ഫൈസിയെ അറസ്റ്റ് ചെയ്തതുകൊണ്ട് ഇന്ത്യയിലെ ജനാധിപത്യ പോരാട്ടങ്ങള്‍ ...
22 March 2025 11:02 AM GMTഎല്ലാ പോക്സോ കേസുകളിലും ഇരയുടെ വൈദ്യപരിശോധന നിര്‍ബന്ധമല്ല: മദ്രാസ്...
22 March 2025 10:47 AM GMT2023ല്‍ 'കൊല്ലപ്പെട്ട' സ്ത്രീ വീട്ടില്‍ തിരിച്ചെത്തി; ഞെട്ടല്‍ മാറാതെ...
22 March 2025 10:31 AM GMTഅധിക്ഷേപ പരാമര്‍ശം; യതി നരസിംഹാനന്ദ് ഗിരിക്കെതിരേ കേസെടുത്ത് പോലിസ്
22 March 2025 10:03 AM GMTബിജെപി സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്നുവെന്ന് സ്റ്റാലിന്
22 March 2025 9:51 AM GMT