Latest News

നെന്മാറ ഇരട്ടക്കൊലക്കേസ്; കുറ്റപത്രം സമര്‍പ്പിച്ചു

480 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്

നെന്മാറ ഇരട്ടക്കൊലക്കേസ്; കുറ്റപത്രം സമര്‍പ്പിച്ചു
X

നെന്മാറ: നെന്മാറ ഇരട്ടക്കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 480 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ആലത്തൂര്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ചെന്താമരക്കെതിരേയുള്ള പഴുതുകളടച്ചുള്ള കാര്യങ്ങളാണ് കുറ്റപത്രത്തില്‍ ഉള്ളത്. കൊലപാതകം നേരിട്ട് കണ്ടയാളുടെ മൊഴിയും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

കേസില്‍ ചെന്താമര മാത്രമാണ് പ്രതി. കൊലപാതകം നടന്ന് 58ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 130 ല്‍ ആധികം സാക്ഷികളുടെ വിവരങ്ങളും ശാസ്ത്രീയ തെളിവുകളും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ആലത്തൂര്‍ കേടതില്‍ നിന്നും മറ്റൊരു കോടതിയിലേക്ക് കേസ് മറ്റാനും ഉള്ള സാധ്യതയുണ്ട് എന്നാണ് സൂചനകള്‍. നടപടി ക്രമങ്ങള്‍ വോഗത്തിലാക്കുക ലക്ഷ്യമിട്ടാണ് പദ്ധതി.

സജിത എന്ന അയല്‍വാസിയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാന്‍ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബവഴക്കിന് കാരണമെന്ന് ഏതോ മന്ത്രവാദി ചെന്താമരയോട് പറഞ്ഞുവെന്നും തുടര്‍ന്ന് സജിതയെ സംശയിക്കുകയായിരുന്നുവെന്നും കരുതപ്പെടുന്നു. സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലര്‍ത്തിയതാണ് സുധാരകന്റെയും ലക്ഷ്മിയുടെയും കൊലപാതകത്തിലെത്തിയത്.

Next Story

RELATED STORIES

Share it