Latest News

2024-ല്‍ നായ കടിയേറ്റത് 21 ലക്ഷത്തിലധികം പേര്‍ക്ക്, റിപോര്‍ട്ട്

2024-ല്‍ നായ കടിയേറ്റത് 21 ലക്ഷത്തിലധികം പേര്‍ക്ക്, റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: 2024-ല്‍ നായ കടിയേറ്റത് 21 ലക്ഷത്തിലധികം പേര്‍ക്കെന്ന് റിപോര്‍ട്ട്. ഏകദേശം 21,95,122 പേരാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായതെന്നാണ് വിവരം. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ലോക്സഭയില്‍ നല്‍കിയ ഡാറ്റയിലെ കണക്കുകളാണ് ഇത്. ഇരകളില്‍ 5 ലക്ഷം പേര്‍ കുട്ടികളാണ്. അതേസമയം 37 മരണങ്ങളുടെ കണക്കുകളും ഡാറ്റ വ്യക്തമാക്കുന്നു.

സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായ പൂര്‍ണ്ണമായ പരാജയമാണിതെന്ന് പരാതിക്കാരിയായ അനുഭവ ശ്രീവാസ്തവ ഷഹായ് എന്‍എച്ച്ആര്‍സിക്ക് എഴുതിയ കത്തില്‍ പറയുന്നു. ക്രമരഹിതമായ വന്ധ്യംകരണവും മൃഗ ജനന നിയന്ത്രണ (എബിസി) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അവര്‍ ചൂണ്ടിക്കാണിച്ചു.

കൂടാതെ, 2023 ലെ എബിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുശാസിക്കുന്നതുപോലെ, ആക്രമണകാരികളും ക്രൂരരുമായ നായ്ക്കളെ നിരീക്ഷണത്തില്‍ സൂക്ഷിക്കാന്‍ മൃഗസംരക്ഷണ കേന്ദ്രങ്ങളുടെ അഭാവം സ്ഥിതി കൂടുതല്‍ വഷളാക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. തല്‍ഫലമായി, തെരുവ് നായ്ക്കളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു, ഇത് പൗരന്മാര്‍ക്ക് ദുരിതമുണ്ടാക്കുന്നു. കേന്ദ്ര, സംസ്ഥാന, തദ്ദേശ തല മോണിറ്ററിംഗ് കമ്മിറ്റികള്‍ ഒന്നുകില്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നും അല്ലെങ്കില്‍ എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും രൂപീകരിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അടിയന്തര നടപടി ആവശ്യപ്പെട്ട്, ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തുകയും പൗരന്മാരെ സംരക്ഷിക്കുന്നതിന് ഉടനടി നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ മൃഗക്ഷേമ ബോര്‍ഡിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും നോട്ടിസ് നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍എച്ച്ആര്‍സി സ്വമേധയാ കേസെടുത്തു.

Next Story

RELATED STORIES

Share it