- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബന്ധു നിയമനം മുഖ്യമന്ത്രിയുടെ അറിവില്ലാതെ നടക്കില്ല;റബ്ബര്‍ സ്റ്റാമ്പായി പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലെന്നും ഗവര്‍ണര്‍
ജനാധിപത്യ സര്‍ക്കാരിന് ഏത് നിയമം കൊണ്ടുവരാനും ബില്ലുകള്‍ അവതരിപ്പിക്കാനും അവകാശമുണ്ട്. എന്നാല്‍ അത് നിയമമാകണമെങ്കില്‍ താന്‍ ഒപ്പിടണമെന്നും തന്റെ സ്ഥാനത്തിന് അനുയോജ്യമല്ലാത്ത ഒന്നും ചെയ്യില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി

തിരുവനന്തപുരം:സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്.സര്‍വകലാശാലകളിലെ ബന്ധുനിയമനം അനുവദിക്കില്ല.ബന്ധു നിയമനങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ്,അല്ലാതെ എങ്ങനെ സ്റ്റാഫംഗത്തിന്റെ ബന്ധുവിന് നിയമനം കിട്ടുമെന്നും അദ്ദേഹം ചോദിച്ചു.റബര്‍ സ്റ്റാമ്പായി പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
വിസി നിയമന ഭേദഗതിയില്‍ ഒപ്പിടുമോ എന്ന ചോദ്യത്തിന് ഒരു ബില്ലും രാജ്ഭവനില്‍ എത്തിയിട്ടില്ലെന്നായിരുന്നു ഗവര്‍ണറുടെ മറുപടി.ബില്ലുകളെ പറ്റി വായിച്ചുള്ള അറിവ് മാത്രമാണുള്ളത്. ഭരണഘടനാപരമായി മാത്രമേ താന്‍ തീരുമാനമെടുക്കൂ എന്നും ഗവര്‍ണര്‍ അറിയിച്ചു.
ചാന്‍സലര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറായപ്പോള്‍ തീരുമാനത്തില്‍ നിന്ന് പിന്മാറാന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി തനിക്ക് നാല് കത്തുകള്‍ അയച്ചെന്നും അതിലെല്ലാം തന്നെ സര്‍ക്കാരിനും ചില ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറയുന്നു. ഉത്തരവാദിത്തം മുഴുവനായി എടുത്തുകൊള്ളാനാണ് താന്‍ പറയുന്നതെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
ജനാധിപത്യ സര്‍ക്കാരിന് ഏത് നിയമം കൊണ്ടുവരാനും ബില്ലുകള്‍ അവതരിപ്പിക്കാനും അവകാശമുണ്ട്. എന്നാല്‍ അത് നിയമമാകണമെങ്കില്‍ താന്‍ ഒപ്പിടണമെന്നും തന്റെ സ്ഥാനത്തിന് അനുയോജ്യമല്ലാത്ത ഒന്നും ചെയ്യില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടുന്നതിന് മുമ്പ് ഗവര്‍ണര്‍ നിയമോപദേശം തേടും.
RELATED STORIES
കടല്‍ വഴിയും ആക്രമണം നടത്തി ഇന്ത്യ; ഐ എന്‍ എസ് വിക്രാന്തും ഇറങ്ങി
8 May 2025 7:24 PM GMTഇസ് ലാമാബാദില്‍ ഇന്ത്യന്‍ മിസൈല്‍ വര്‍ഷം; പാക് പൈലറ്റ് പിടിയില്‍
8 May 2025 6:43 PM GMTഇന്ത്യ-പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരം ഉപേക്ഷിച്ചു; കാണികളോട് സ്റ്റേഡിയം ...
8 May 2025 6:30 PM GMTമെയ് 10ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ഹാജിമാരുടെ ലഗേജിന് നിയന്ത്രണം
8 May 2025 5:07 PM GMTവത്തിക്കാനില്‍ വെളുത്ത പുക; പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തു
8 May 2025 4:30 PM GMTനിപ: ഒമ്പത് വാർഡുകൾ കണ്ടയ്മെൻറ് സോണുകൾ
8 May 2025 4:18 PM GMT