- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിവരാവകാശം: മറുപടി വൈകിയതിന് 25,000 രൂപ പിഴ

തൃപ്പൂണിത്തുറ: വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകുന്നതിൽ കാലതാമസം വരുത്തുകയും തെറ്റായ മറുപടി നൽകുകയും ചെയ്ത വിവരാവകാശ ഓഫിസർക്ക് സംസ്ഥാന വിവരാവകാശ കമ്മീഷണർ 25,000 രൂപ പിഴ ചുമത്തി. തൃപ്പൂണിത്തുറ നഗരസഭ വിവരാവകാശ ഓഫിസറും എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ ടി.എ അമ്പിളിയെയാണ് ശിക്ഷിച്ചത്.
ഇരുമ്പനം സ്വദേശി സി.ബി അശോകനാണ് വിവരാവകാശത്തിന് അപേക്ഷിച്ചത്. നിയമം അനുശാസിക്കുന്ന 30 ദിവസത്തിന് പകരം 144 ദിവസം എടുത്താണ് വിവരം നൽകിയതെങ്കിലും മറുപടി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു. വിവരാവകാശ കമ്മീഷ്ണർ ഡോ. കെ.എൽ വിവേകാനന്ദനാണ് പിഴശിക്ഷ വിധിച്ചത്. തൃപ്പൂണിത്തുറ നഗരസഭയിലെ പതിനാറാം വാർഡിൽ ജെ.ആർ. വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കൈപ്പഞ്ചേരി റോഡിന്റെ സംരക്ഷണ ഭിത്തിയിൽ ജോയി വർഗീസ് എന്നയാൾക്ക് മതിൽ നിർമ്മിക്കുന്നതിന് നൽകിയ പെർമിറ്റിന്റെയും, ഇതു സംബന്ധിച്ച് അനധികൃത നിർമ്മാണം ആരോപിച്ച് പൊതുജനങ്ങൾ നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ നഗരസഭയുടെ തീരുമാനത്തിന്റെയും പകർപ്പുകളാണ് വിവരാവകാശത്തിലൂടെ ആവശ്യപ്പെട്ടത്. വിവരങ്ങളും പകർപ്പുകളും 15 ദിവസത്തിനുളളിൽ നൽകേണ്ടതാണെന്ന് കമ്മീഷൻ ഉത്തരവു പുറപ്പെടുവിച്ചിട്ട് ഒന്നര വർഷത്തിനു ശേഷമാണ് ഓഫിസർ മറുപടി നൽകിയത്. ഓഫിസർ പിഴ ട്രഷറിയിൽ അടച്ചു രസീത് കമ്മീഷന് നൽകി.
RELATED STORIES
നീറ്റ് പരീക്ഷ; ഉദ്യോഗാര്‍ഥിയോട് പൂണൂല് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട ...
6 May 2025 8:11 AM GMTആദിശേഖര്‍ വധക്കേസ്: പ്രതി പ്രിയരഞ്ജന് ജീവപര്യന്തം
6 May 2025 7:44 AM GMTമുസ്ലിംകള്ക്ക് ഗ്രാമത്തില്‍ പ്രവേശനമില്ലെന്ന് ബോര്‍ഡ് സ്ഥാപിച്ച്...
6 May 2025 7:33 AM GMTസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന
6 May 2025 7:24 AM GMTഇന്ന് തൃശൂര്‍ പൂരം; വൈകീട്ട് അഞ്ചരയ്ക്ക് കുടമാറ്റം
6 May 2025 7:07 AM GMTപൗരത്വ നിഷേധത്തിനെതിരായ സമരം;ഹാഷിം അലിയെ കൊന്ന കേസില്‍ 12 പേരെ...
6 May 2025 6:56 AM GMT