സ്കൂളിൽ നാലു വയസ്സുകാരികള്‍ പീഡിപ്പിക്കപ്പെട്ട സംഭവം; 15 ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ കാണാനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
മുംബൈ: രണ്ട് പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട ബദ്‌ലാപൂര്‍ സ്‌കൂളിലെ 15 ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ കാണാനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ദീപക് കേസര്‍കര്‍ . സിസിടിവി സ്ഥാപിക്കാന്‍ കഴിയാത്ത സ്‌കൂളുകളില്‍ പാനിക് അലാറം സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു . '15 ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടതായി ഞങ്ങള്‍ കണ്ടെത്തി . അത് എങ്ങനെ നഷ്ടപ്പെട്ടുവെന്ന് അന്വേഷിക്കാന്‍ പോലിസിനോട് പറഞ്ഞിട്ടുണ്ട്.
പാനിക് അലാറം സംവിധാനങ്ങള്‍ ചുവരുകളില്‍ ഘടിപ്പിക്കാമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ടോയ്‌ലറ്റുകളിലേതുപോലെ അപകടം അനുഭവപ്പെടുമ്പോള്‍ അവ അമര്‍ത്താമെന്നും കേസര്‍കര്‍ പറഞ്ഞു. സ്‌കൂളുകള്‍ പാനിക് അലാറങ്ങള്‍ പോലിസ് സ്‌റ്റേഷനുമായി ബന്ധിപ്പിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ബദ്‌ലാപൂര്‍ കേസില്‍ വനിതാ ശിശുവികസന വകുപ്പ് സംസ്ഥാനത്തിന് റിപോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷമാണ് അദ്ദേഹം നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. റിപോര്‍ട്ടിന്റെ വിശദാംശങ്ങള്‍ അദ്ദേഹം പങ്കുവച്ചില്ലെങ്കിലും സ്ത്രീ സുരക്ഷ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാനം നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുംബൈ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കേസില്‍ വിശദമായ അന്വേഷണം നടത്തിയതായി കേസര്‍കര്‍ പറഞ്ഞു. മാനേജ്‌മെന്റും പ്രിന്‍സിപ്പലും അധ്യാപകരും ഉള്‍പ്പെടെ വിവിധ സ്‌കൂള്‍ അധികൃതരും പോക്‌സോ നിയമപ്രകാരം നടപടിയെടുത്തിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ നേരിട്ടോ അല്ലാതെയോ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ ഉചിതമായ കുറ്റം ചുമത്താന്‍ തീരുമാനിക്കുന്ന പോലിസുമായി വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തലുകള്‍ പങ്കുവയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
RELATED STORIES
ചായയുമായി ട്രെയിനില്‍ കയറാന്‍ ശ്രമം; തെന്നിവീണ് ഒറ്റപ്പാലം സ്വദേശി...
19 Sep 2024 3:07 PM GMTനിപ: ഒരു ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 268പേര്
19 Sep 2024 2:37 PM GMTഎം പോക്സ്: വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ്...
19 Sep 2024 2:28 PM GMTസിബിഎസ്ഇ ഉറുദു ചോദ്യപേപ്പര്‍ ഒഴിവാക്കി; ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ...
19 Sep 2024 1:47 PM GMTസംവിധായകന് വി കെ പ്രകാശിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
19 Sep 2024 1:00 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; കേന്ദ്രമന്ത്രി രവ്നീത്...
19 Sep 2024 12:45 PM GMT