- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്ടില്‍ മുസ്ലിം യുവാക്കള്‍ക്കു നേരെ ഭീകര പോലിസ് മര്‍ദ്ദനം: തലപ്പുഴ സ്റ്റേഷനില്‍ അരങ്ങേറിയത് പാലക്കാട് മോഡല്‍ നരനായാട്ട്
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം മജിസ്ട്രേറ്റിനു മുന്പില് ഹാജരാക്കിയ ശേഷമാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റവരെ പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കല്പറ്റ: പോപുലര്‍ ഫ്രണ്ട് ഏരിയാ സെക്രട്ടറിക്കും പ്രവര്‍ത്തകനുമെതിരെ വയനാട്ടില്‍ പോലിസിന്റെ നരനായാട്ട്. നിസ്സാര പ്രശ്നത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത രണ്ടു യുവാക്കളെയാണ് മണിക്കൂറുകളോളം പോലിസ് ഭീകരമായി മര്‍ദ്ദിച്ചത്. പോപുലര്‍ ഫ്രണ്ട് ഏരിയാ സെക്രട്ടറിയും പീച്ചം കോട് മക്കി അബ്ദുല്ലയുടെ മകനുമായ ഇഖ്ബാല്‍(34).പീച്ചം കോട് കുന്നക്കാടന്‍ മരക്കാര്‍ മകന് ഷമീര്‍(39) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. ഇവര്‍ കസ്റ്റഡിയിലുള്ള വിവരം എട്ടു മണിക്കൂറോളം ബന്ധുക്കളെ അറിയിക്കാനോ ചികില്‍സ ലഭ്യമാക്കാനോ തലപ്പുഴ പോലിസ് തയ്യാറായില്ല. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം മജിസ്ട്രേറ്റിനു മുന്പില് ഹാജരാക്കിയ ശേഷമാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റവരെ പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകീട്ട് നാലോടെ തലപ്പുഴ എക്സൈസ് ജംങ്ഷനില്‍ നിന്നാണ് ഇഖ്ബാലിനെയും ഷബീറിനെയും തലപ്പുഴ സ്റ്റേഷന് ചുമതലയുള്ള സിഐ ജിജീഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം കസ്റ്റഡിയിലെടുത്തത്. ആക്രിക്കടയില്‍ ബൈക്കിന്റെ സ്പെയര്‍ പാര്‍ട്സ് വാങ്ങാന്‍ നില്കുകയായിരുന്നു യുവാക്കള്‍. മുഖത്തെ മാസ്ക് നീങ്ങിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തവരെ പേര് ചോദിച്ചറിഞ്ഞ ശേഷം ബലമായി സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു എന്നാണ് ആരോപണം.
പാലക്കാട് നോര്‍ത്ത് സ്റ്റേഷനില്‍ അരങ്ങേറിയതിന് സമാനമായ അതിക്രമമാണ് തലപ്പുഴ പോലിസ് സ്റ്റേഷനില്‍ പോപുലര്‍ഫ്രണ്ട് ഭാരവാഹിക്കും പ്രവര്‍ത്തകനുമെതിരെ അരങ്ങേറിയത്. മണിക്കൂറുകളോളം പോലിസ് യുവാക്കളെ സ്റ്റേഷനില്‍ വച്ചു വളഞ്ഞിട്ടു മര്‍ദ്ദിച്ചു.രണ്ടു പേരുടേയും പരിക്ക് ഗുരുതരമാണ്. വിവരമറിഞ്ഞ് അര്‍ദ്ധരാത്രി മാനന്തവാടി വിന്‍സന്റ് ഗിരി ആശുപത്രിയിലെത്തിയ ബന്ധുക്കളേയും സംഘടനാ പ്രവര്‍ത്തകരേയും പോലിസ് തടഞ്ഞതായും പരാതിയുണ്ട്.
RELATED STORIES
അൽ-സബ്ര ആക്രമണം സമ്പൂർണ്ണ കൂട്ടക്കൊല: ഗസ സിവിൽ ഡിഫൻസ് വക്താവ്
8 Jun 2025 6:37 AM GMTഡസ്റ്റിങ് ചാലഞ്ച് തിരിച്ചടിയായി; ഹൃദയാഘാതം വന്ന് 19കാരി മരിച്ചു
8 Jun 2025 6:28 AM GMTഇസ്രായേലി ഉപരോധം; അഞ്ച് രൂപയുടെ പാര്‍ലെ ജി ബിസ്ക്കറ്റിന് ഗസയില്‍...
6 Jun 2025 7:26 AM GMTഎല്‍ജിബിടിക്കാര്‍ക്ക് വേണ്ടി സ്ട്രെയ്റ്റ് സ്ത്രീക്കെതിരെ വിവേചനം...
6 Jun 2025 5:09 AM GMTഹമാസിന്റെ ഡ്രോണുകള്‍ ആശങ്കയുണ്ടാക്കുന്നുവെന്ന് ഇസ്രായേലി സൈനികര്‍
6 Jun 2025 4:38 AM GMTവിശ്വസാഹോദര്യത്തിന്റെ വിളംബരവുമായി അറഫയില്‍ ഒത്തുചേര്‍ന്ന് ഹാജിമാര്‍
6 Jun 2025 3:16 AM GMT