Latest News

പ്രജ്വല്‍ കബളിപ്പിക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് അന്വേഷണ സംഘം; എവിടെ ഇറങ്ങിയാലും പിടികൂടാൻ നീക്കം

പ്രജ്വല്‍ കബളിപ്പിക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് അന്വേഷണ സംഘം; എവിടെ ഇറങ്ങിയാലും പിടികൂടാൻ നീക്കം
X

ബെംഗളൂരു: ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിയായ ഹാസനിലെ സിറ്റിംഗ് എംപിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണ കബളിപ്പിക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍. പ്രജ്വല്‍ രേവണ്ണ മറ്റൊരു വിമാനത്തിലോ മറ്റ് വിമാനത്താവളങ്ങളിലോ വന്ന് ഇറങ്ങാനുള്ള സാധ്യതയും പരിശോധിക്കുകയാണ് അന്വേഷണസംഘം. പ്രജ്വല്‍ ജര്‍മനിയില്‍ തന്നെയാണോ എന്നും സംശയിക്കുന്നുണ്ട്.

അതേസമയം, പ്രജ്വലിന്റെ വീഡിയോ ഡേറ്റ് രണ്ട് ദിവസം മുന്‍പത്തേതാണെന്നുമുള്ള സൂചനയുണ്ട്. മ്യൂണിക്കില്‍ നിന്ന്ബെംഗളുരുവിലേക്കുള്ള ടിക്കറ്റ് ആണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടിയിരിക്കുന്നത്. ഇത് അന്വേഷണ സംഘത്തെ വട്ടം ചുറ്റിക്കാനാണോ എന്നാണ് ഉയരുന്ന സംശയം. രാജ്യത്തെ ഏത് വിമാനത്താവളത്തില്‍ പ്രജ്വല്‍ ഇറങ്ങിയാലും എസ്‌ഐടി വിവരം കിട്ടാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ബ്ലൂ കോര്‍ണര്‍ നോട്ടിസ് നിലനില്‍ക്കുന്നതിനാല്‍ പ്രജ്വല്‍ വന്ന് ഇറങ്ങിയാല്‍ ഏത് വിമാനത്താവളത്തില്‍ നിന്നും അന്വേഷണ സംഘത്തിന് വിവരം കൈമാറണം. രാവിലെ 10 മണിക്ക് എസ്‌ഐടിക്ക് മുന്‍പാകെ ഹാജരാകാം എന്നാണ് പ്രജ്വല്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ വിമാനത്താവളത്തില്‍ വെച്ച് തന്നെ അറസ്റ്റ് ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞിരുന്നു.

മ്യൂണിക്കില്‍ നിന്ന് 12.05ന് ഉള്ള വിമാനത്തില്‍ പ്രജ്വല്‍ ബോര്‍ഡ് ചെയ്‌തോ എന്ന് പരിശോധിച്ച് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് എസ്‌ഐടി. ഇല്ലെങ്കില്‍ മറ്റ് എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും. അതിനിടെ, പ്രജ്വല്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. ബെംഗളുരുവില്‍ ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് പ്രജ്വല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ കേസ് അടിയന്തരമായി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. ഹരജി ഇന്നലെ പരിഗണിക്കണമെന്ന പ്രജ്വലിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. പ്രത്യേകാന്വേഷണ സംഘത്തിന് ഹരജിയില്‍ കോടതി നോട്ടിസയച്ചിട്ടുണ്ട്. കേസ് മെയ് 31നെ പരിഗണിക്കൂവെന്നും കോടതി വ്യക്തമാക്കി. ഇതോടെ പ്രജ്വലിന് മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്നുറപ്പായിട്ടുണ്ട്.

Next Story

RELATED STORIES

Share it