- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാസർകോട്ടെ പള്ളികൾ ബോംബിട്ട് തകര്‍ക്കുമെന്ന ഭീഷണി; റിയാസ് മൗലവി കൊലക്കേസ് പ്രതിക്കെതിരേ കേസെടുത്തു

കാസര്‍കോട് : കാസർകോട് ജില്ലയിലെ മുഴുവൻ പള്ളികളും ബോംബിട്ട് തകർക്കുമെന്ന് ഭീഷണി മുഴക്കിയ റിയാസ് മൗലവി വധക്കേസ് പ്രതിക്കെതിരേ പോലിസ് കേസെടുത്തു. കേസിലെ ഒന്നാം പ്രതിയും ഈയിടെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത ആർ എസ് എസ് പ്രവർത്തകൻ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പുവിനെതിരേയാണ് ടൗൺ പോലിസ് കേസെടുത്തത്. മതവിദ്വേഷം പ്രോല്‍സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ മതസൗഹാര്‍ദ്ദത്തിന് കോട്ടംവരത്തക്ക വിധത്തില്‍ പോസ്റ്റ് ചെയ്‌തെന്നു കാണിച്ച് ഐപിസി 153(എ) പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംഘപരിവാര പ്രവർത്തകരുടെ മിന്നൽ കേസരി ഫ്രണ്ട്സ് എന്ന ഇൻസ്റ്റഗ്രാമിൽ റിയാസ് മൗലവി വധക്കേസ് വിധിയുടെ ചാനൽ വാർത്തയുടെ വീഡിയോയ്ക്കു താഴെ കമ്മൻ്റായാണ് ഭീഷണി മുഴക്കിയത്. 'ഇതൊരു സാംപിളാണേ. വലുത് വരാന്‍ പോവുന്നതേയുള്ളൂ. ഉദാഹരണം പറഞ്ഞു തരാം. കാസര്‍കോട് ജില്ലയിലെ മുഴുവന്‍ പള്ളികളും തകർക്കും' എന്നാണ് ഒരു കമൻ്റ്. പിറ്റേ ദിവസവും സമാനമായ ഭീഷണി മുഴക്കുന്നുണ്ട്. കാസർകോഡ് ജില്ലയിൽ ഒരു പള്ളി പോലും ഉണ്ടാവില്ല. ഒരു വെള്ളിയാഴ്ച ബോംബിട്ട് തകര്‍ക്കും. അതിനായി വരുന്നു എന്നാണ് ഭീഷണിയിലുള്ളത്. ഈ അക്കൗണ്ടിലൂടെ തുടർച്ചയായി തോക്ക് ഉൾപ്പെടെയുള്ള ആയുധപ്രദർശനവും വിദ്വേഷ പ്രചാരണവും നടത്തുകയും ചെയ്തിരുന്നു.

പ്രമാദമായ റിയാസ് മൗലവി കൊലക്കേസില്‍ ഒന്നാം പ്രതിയായ അജേഷിനെ ഉൾപ്പെടെ പ്രതികളായ മൂന്ന് ആർ എസ് എസ്സുകാരെയും കോടതി വെറുതെ വിട്ടിരുന്നു. ചൂരിയിലെ മദ്റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ പള്ളിയിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മൂന്ന് ആർഎസ്എസുകാരെയും കോടതി വെറുതെ വിട്ടത് ഏറെ വിവാദമായിരുന്നു. തുടർന്ന് കേസ് പുനരന്വേഷണത്തിനായി നടപടികൾ തുടരുന്നതിനിടെയാണ് മുഖ്യപ്രതി വർഗീയ വിദ്വേഷമുണ്ടാക്കുന്ന ഭീഷണിയുമായി രംഗത്തെത്തിയത്. പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ ഇയാളെ പോലിസ് ചോദ്യം ചെയ്തതായി വാർത്തകളുണ്ടായിരുന്നു.
RELATED STORIES
'ഞാന്‍ കുംഭമേളയില്‍ കുളിച്ചില്ല, ചൊറി വരുത്താന്‍ താത്പര്യമില്ല, ...
21 Feb 2025 7:21 AM GMTചാംപ്യന്‍സ് ലീഗ്; സാന്റിയാഗോയില്‍ റയല്‍ തന്നെ; ഗ്വാര്‍ഡിയോളുടെ...
20 Feb 2025 6:01 AM GMTചാംപ്യന്‍സ് ട്രോഫിക്ക് നാളെ തുടക്കം; ഉദ്ഘാടന മല്‍സരത്തില്‍...
18 Feb 2025 6:32 AM GMTസ്പാനിഷ് ലീഗ്; ബാഴ്സലോണ വീണ്ടും ഒന്നില്‍; കിരീട പോര് കനക്കുന്നു
18 Feb 2025 5:56 AM GMTരഞ്ജി ട്രോഫി സെമി; കേരളം ഭേദപ്പെട്ട നിലയില്‍; സചിന് ബേബിയും ജലജ്...
17 Feb 2025 9:25 AM GMTഒമര്‍ മര്‍മൗഷിന്റെ ഹാട്രിക്കില്‍ മാഞ്ചസ്റ്റര്‍ സിറ്റി വിജയ വഴിയില്‍;...
16 Feb 2025 5:59 AM GMT