India

രാജസ്ഥാനില്‍ വിവാഹത്തിന് പിന്നാലെ കാമുകനൊപ്പം ഒളിച്ചോടിയ മകളെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു

ഫെബ്രുവരി 16നാണ് മറ്റൊരു വ്യക്തിയുമായി പിങ്കിയുടെ വിവാഹം കഴിഞ്ഞത്. എന്നാല്‍, മൂന്നുദിവസത്തിനുശേഷം ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയ പിങ്കി ഫെബ്രുവരി 21ന് കാമുകന്‍ റോഷനുമായി ഒളിച്ചോടുകയായിരുന്നുവെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ ദീപക് കുമാര്‍ പറഞ്ഞു.

രാജസ്ഥാനില്‍ വിവാഹത്തിന് പിന്നാലെ കാമുകനൊപ്പം ഒളിച്ചോടിയ മകളെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു
X

ജയ്പൂര്‍: വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ കാമുകനൊപ്പം ഒളിച്ചോടിയ മകളെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു. 19കാരിയായ മകള്‍ പിങ്ങിയെ കൊലപ്പെടുത്തയ കുറ്റത്തിന് പിതാവ് ശങ്കര്‍ലാല്‍ സെയ്‌നി (50)യെ പോലിസ് അറസ്റ്റുചെയ്തു. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. ഫെബ്രുവരി 16നാണ് മറ്റൊരു വ്യക്തിയുമായി പിങ്കിയുടെ വിവാഹം കഴിഞ്ഞത്. എന്നാല്‍, മൂന്നുദിവസത്തിനുശേഷം ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയ പിങ്കി ഫെബ്രുവരി 21ന് കാമുകന്‍ റോഷനുമായി ഒളിച്ചോടുകയായിരുന്നുവെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ ദീപക് കുമാര്‍ പറഞ്ഞു.

മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പിതാവ് പോലിസില്‍ പരാതി നല്‍കിയിരുന്നു. ഒടുവില്‍ പിങ്കിയുടെ കുടുംബാംഗങ്ങള്‍ അവളെ കണ്ടെത്തി തിരികെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തു. ഇതിനുശേഷമാണ് പിതാവ് മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുന്നത്. കൊലപാതകത്തിനുശേഷം ശങ്കര്‍ ലാല്‍ പോലിസില്‍ കീഴടങ്ങുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു. സൈനിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൊട്‌വാലി പോലിസ് സ്റ്റേഷനില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ദീപക് കുമാര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it