- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ജില്ലയില്‍ 19 പേര്‍ക്ക് കൂടി കൊവിഡ്; ഉറവിടമറിയാതെ നാലുപേര്‍ക്ക് വൈറസ് ബാധ, 26 പേര് രോഗമുക്തരായി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 13 പേര് വിവിധ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

മലപ്പുറം: ജില്ലയില്‍ 19 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ ഒരു ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പടെ നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 13 പേര് വിവിധ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.
കൊവിഡ് 19 സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന 26 പേര് കൂടി ഇന്ന് രോഗമുക്തരായി. വിദഗ്ധചികില്‍സയ്ക്കുശേഷം ഇതുവരെ 652 പേര് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതായും ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന് അറിയിച്ചു.
സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ കൊണ്ടോട്ടി സ്വദേശിനി (25), താനൂര്‍ കൊവിഡ് കെയര്‍ സെന്ററുമായി ബന്ധമുണ്ടായ താനൂര്‍ സ്വദേശി (51), ചോക്കാട് ഐപിസി പള്ളി വികാരി നിലമ്പൂര്‍ സ്വദേശി (43), നിലമ്പൂര്‍ സ്വദേശിനി (75) എന്നിവര്‍ക്കാണ് ഉറവിടമറിയാതെ രോഗബാധയുണ്ടായത്.
അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍
ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ താനൂര്‍ സ്വദേശി (59), ഭാര്യ (49) എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ രോഗബാധ സ്ഥിരീകരിച്ചത്.
വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവര്‍
അബൂദബിയില്‍ നിന്നെത്തിയ വേങ്ങര സ്വദേശി (28), ജിദ്ദയില്‍നിന്നെത്തിയ കരുളായി സ്വദേശി (45), ദുബയില്‍ നിന്നെത്തിയ അമരമ്പലം സ്വദേശി (19), ജിദ്ദയില്‍ നിന്നെത്തിയ പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി (36), ദമ്മാമില്‍ നിന്നെത്തിയ അമരമ്പലം ചുള്ളിയോട് സ്വദേശി (41), ജിദ്ദയില്‍ നിന്നെത്തിയ പള്ളിക്കല്‍ സ്വദേശി (33), ജിദ്ദയില്‍ നിന്നെത്തിയ എആര്‍ നഗര്‍ സ്വദേശി (48), ദുബയില്‍ നിന്നെത്തിയ തലക്കാട് സ്വദേശി (25), ജിദ്ദയില്‍ നിന്നെത്തിയ മൂന്നിയൂര്‍ സ്വദേശി (47), ജിദ്ദയില്‍ നിന്നെത്തിയ കണ്ണമംഗലം സ്വദേശി (65), ദുബയില്‍ നിന്നെത്തിയ ആതവനാട് സ്വദേശി (27), ജിദ്ദയില്‍ നിന്നെത്തിയ വേങ്ങര സ്വദേശി (35), ജിദ്ദയില്‍ നിന്നെത്തിയ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി (38) എന്നിവര്‍ക്കാണ് വിദേശരാജ്യങ്ങളില്നിന്നെത്തിയവരില് രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ചികില്‍സയിലുള്ളത് 555 പേര്
ജില്ലയില്‍ രോഗബാധിതരായി 555 പേര് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നു. ഇതുവരെ 1,214 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് 845 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു.
നിരീക്ഷണത്തിലുള്ളത് 41,530 പേര്
41,530 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 683 പേര് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 367 പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ടുപേരും കാളികാവ് പ്രത്യേക ചികില്‍സാകേന്ദ്രത്തില്‍ 58 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 223 പേരും കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 31 പേരുമാണ് ചികില്‍സയില്‍ കഴിയുന്നത്. 39,166 പേര് വീടുകളിലും 1,681 പേര് കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
12,552 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു
ജില്ലയില്‍നിന്ന് ഇതുവരെ 15,573 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 13,499 പേരുടെ ഫലം ലഭിച്ചു. 12,552 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2,074 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഈ വിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ ഒരുകാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോവരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
RELATED STORIES
ഈദ് ആഘോഷ നിയന്ത്രണം ഭരണകൂട അടിച്ചമര്‍ത്തലിന്റെ നവരൂപം
5 April 2025 6:56 AM GMTആര്‍എസ്എസ് ആസ്ഥാനത്ത് മോദി: പദവിമാറ്റത്തിന്റെ പ്രാരംഭമോ?
4 April 2025 1:04 PM GMTഫലസ്തീനും അറബ് രാഷ്ട്രങ്ങളും ഒളിഞ്ഞിരിക്കുന്ന കൈകളും
3 April 2025 7:33 AM GMTമരണം നിനക്ക്, ലാഭം നമുക്ക്
3 April 2025 7:20 AM GMTസംഭൽ വെടിവയ്പിൽ കൊല്ലപ്പെട്ട മുസ്ലിമിൻ്റെ വിവരങ്ങൾ രേഖകളിൽനിന്ന്...
2 April 2025 3:24 AM GMT'എമ്പുരാന്' ധാര്‍മികതയുടെ ഗൂഢാലോചന: രണ്ട് മിനിറ്റ്, മൂന്ന് സെക്കന്റ് ...
1 April 2025 6:31 AM GMT