- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ജില്ലയില്‍ 42 പേര്‍ക്ക് കൂടി കൊവിഡ്; 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന മൂന്നുപേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നും 22 പേര് വിദേശരാജ്യങ്ങളില്‍നിന്ന് എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന് അറിയിച്ചു.

മലപ്പുറം: ജില്ലയില്‍ 42 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 13 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന മൂന്നുപേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നും 22 പേര് വിദേശരാജ്യങ്ങളില്‍നിന്ന് എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന് അറിയിച്ചു.
ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച മൂന്നിയൂര്‍ സ്വദേശിയുമായി ബന്ധമുണ്ടായ മൂന്നിയൂര്‍ സ്വദേശി (22), ജൂലൈ ഒന്നിന് രോഗബാധ സ്ഥിരീകരിച്ച വാഴയൂര്‍ സ്വദേശിനിയുടെ സഹോദരന് വാഴയൂര്‍ സ്വദേശി (37), ജൂണ്‍ 19 ന് രോഗബാധ സ്ഥിരീകരിച്ച പാലേമാട് സ്വദേശിയുമായി ബന്ധമുണ്ടായ എടക്കര പാലേമാട് സ്വദേശി (42), ജൂലൈ ഒന്നിന് രോഗബാധ സ്ഥിരീകരിച്ച ഊര്‍ങ്ങാട്ടിരി സ്വദേശിയുമായി ബന്ധമുണ്ടായ ഊര്‍ങ്ങാട്ടിരി സ്വദേശി (27) എന്നിവര്‍ക്കാണ് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.
പൊന്നാനിയില്‍ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ പൊന്നാനി ഈശ്വരമംഗലം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ (40), പൊന്നാനി ഈശ്വരമംഗലം സ്വദേശിനിയായ വിദ്യാര്‍ഥിനി (10), ലോറി ഡ്രൈവറായ പൊന്നാനി സ്വദേശി (40), ഹോട്ടല്‍ തൊഴിലാളിയായ പൊന്നാനി ബീയ്യം സ്വദേശി (46), ടാക്സി ഡ്രൈവറായ പൊന്നാനി ബീയ്യം സ്വദേശി (29), നിര്‍മ്മാണ തൊഴിലാളിയായ പൊന്നാനി ബീയ്യം സ്വദേശി (40), ഓട്ടോ ഡ്രൈവറായ പൊന്നാനി ബീയ്യം സ്വദേശി (35), സ്കൂള്‍ ലാബ് അസിസ്റ്റന്റ് പൊന്നാനി സ്വദേശി (45), പൊന്നാനി സ്വദേശിയായ വിദ്യാര്‍ഥി (19), പൊന്നാനി ബീയ്യം സ്വദേശിനിയായ ആശാ വര്‍ക്കര്‍ (46), ലോട്ടറി കച്ചവടക്കാരനായ പൊന്നാനി ബീയ്യം സ്വദേശി (57), പൊന്നാനി ഈശ്വരമംഗലം സ്വദേശിയായ കച്ചവടക്കാരന് (44), വീടുകളില്‍ ഭക്ഷണവിതരണം നടത്തുന്ന പൊന്നാനി ബീയ്യം സ്വദേശി (47) എന്നിവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
ചെന്നൈയില്‍നിന്നെത്തിയ എആര്‍ നഗര്‍ കൊളപ്പുറം സ്വദേശി (36), മൈസൂരില്‍ നിന്നെത്തിയ ലോറി ഡ്രൈവര്‍ ചാലിയാര്‍ സ്വദേശി (28), ബംഗളൂരുവില്‍നിന്നെത്തിയ എടയൂര്‍ കരേക്കാട് സ്വദേശി (59) എന്നിവര്‍ക്കാണ് അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് തിരിച്ചെത്തിയ ശേഷം രോഗബാധയുണ്ടായത്. ദോഹയില്‍ നിന്നെത്തിയ മാറഞ്ചേരി സ്വദേശി (32), അബൂദബിയില്‍നിന്നെത്തിയ മാറാക്കര സ്വദേശി (46), ജിദ്ദയില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശി (49), ഖത്തറില്‍നിന്നെത്തിയ തെന്നല സ്വദേശി (34), ജിദ്ദയില്‍ നിന്നെത്തിയ നന്നമ്പ്ര സ്വദേശി (50), റിയാദില്‍ നിന്നെത്തിയ തിരൂരങ്ങാടി കച്ചേരിപ്പടി സ്വദേശി (36), ഖത്തറില്‍ നിന്നെത്തിയ എടപ്പാള്‍ സ്വദേശി (26), റിയാദില്‍ നിന്നെത്തിയ മൂത്തേടം തളിപ്പാടം സ്വദേശിനി (42), ജിദ്ദയില്‍ നിന്നെത്തിയ മഞ്ചേരി മുട്ടിപ്പാലം സ്വദേശി (35), ജിദ്ദയില്‍ നിന്നെത്തിയ മൊറയൂര്‍ സ്വദേശി (65), ജിദ്ദയില്‍ നിന്നെത്തിയ കൊണ്ടോട്ടി സ്വദേശി (55), ജിദ്ദയില്‍ നിന്നെത്തിയ കാവനൂര്‍ സ്വദേശി (28), ജിദ്ദയില്‍ നിന്നെത്തിയ ചീക്കോട് സ്വദേശി (27), ജിദ്ദയില്‍ നിന്നെത്തിയ പൂക്കോട്ടൂര്‍ സ്വദേശി (41), ജിദ്ദയില്‍ നിന്നെത്തിയ താനൂര്‍ മുക്കോല സ്വദേശി (28), റിയാദില്‍ നിന്നെത്തിയ പറപ്പൂര് സ്വദേശിനികളായ 49 വയസുകാരി, 32 വയസുകാരി, റിയാദില്‍ നിന്നെത്തിയ കുറുവ പഴമള്ളൂര്‍ സ്വദേശി (38), റിയാദില്‍ നിന്നെത്തിയ തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശി (51), റിയാദില്‍ നിന്നെത്തിയ എടയൂര്‍ സ്വദേശി (26), റിയാദില്‍ നിന്നെത്തിയ പോത്തുകല്ല് പാതാര്‍ സ്വദേശി (36), ജിദ്ദയില്‍ നിന്നെത്തിയ ഒരു ഒഡീഷ സ്വദേശി (41) എന്നിവര്‍ക്ക് വിദേശ രാജ്യങ്ങളില്നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ ഒരുകാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോവരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483- 2737858, 2737857, 2733251, 2733252, 2733253.
RELATED STORIES
അഹമ്മദാബാദ് വിമാനത്തില്‍ മലയാളി നഴ്സും; അപകടം യു കെയിലേക്ക് ജോലിക്ക്...
12 Jun 2025 12:46 PM GMTവിമാനം തകര്‍ന്നു വീണത് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലേക്ക്; അഞ്ച്...
12 Jun 2025 12:33 PM GMTഅഹമ്മദാബാദ് വിമാന ദുരന്തം; 140 മരണം
12 Jun 2025 10:51 AM GMTഅഹമ്മദാബാദ് വിമാനാപകടം: അപകടത്തില്‍പെട്ടവരില്‍ വിദേശ പൗരന്മാരും
12 Jun 2025 10:21 AM GMTയുഎപിഎയ്ക്കെതിരേ കടുത്ത വിമർശനം ഉയർത്തി കോൺഗ്രസ്
12 Jun 2025 9:31 AM GMTഅഹമ്മദാബാദില്‍ വിമാനാപകടം; വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍( ...
12 Jun 2025 9:03 AM GMT