- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് പ്രതിരോധം: കോഴിക്കോട് ജില്ലയില്‍ 536 പേര് കൂടി നിരീക്ഷണത്തില്‍
ഇന്ന് പുതുതായി വന്ന 36 പേര് ഉള്‍പ്പെടെ 102 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 73 പേര് മെഡിക്കല്‍ കോളജിലും 29 പേര് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 14 പേര് മെഡിക്കല്‍ കോളജില്‍നിന്നും ഡിസ്ചാര്‍ജ് ആയി.

കോഴിക്കോട്: കൊവിഡ് പ്രതിരോധന നടപടികളുടെ ഭാഗമായി ജില്ലയില്‍ ഇന്ന് പുതുതായി വന്ന 536 പേര് ഉള്‍പ്പെടെ 7,366 പേര് നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇതുവരെ 29,438 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 36 പേര് ഉള്‍പ്പെടെ 102 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 73 പേര് മെഡിക്കല്‍ കോളജിലും 29 പേര് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 14 പേര് മെഡിക്കല്‍ കോളജില്‍നിന്നും ഡിസ്ചാര്‍ജ് ആയി.
ഇന്ന് വന്ന 163 പേര് ഉള്‍പ്പെടെ ആകെ 1,708 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 582 പേര് ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററുകളിലും 1,089 പേര് വീടുകളിലും 37 പേര് ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 115 പേര് ഗര്‍ഭിണികളാണ്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്ട്രോള് സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. പ്രോഗ്രാം ഓഫിസര്‍മാര്‍ വിവിധ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ പരീക്ഷാകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്ക്രീനിങ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസികസംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 8 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്കി. മാനസികസംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 125 പേര്‍ക്ക് ഫോണിലൂടെയും സേവനം നല്കി. 1,987 സന്നദ്ധസേനാപ്രവര്ത്തകര് 6,302 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. സോഷ്യല്‍ മീഡിയയിലൂടെ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരികയാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
RELATED STORIES
ഗസയിലെ രക്തച്ചൊരിച്ചിലിന് കാരണം ഗസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനെന്ന്...
31 July 2025 6:16 PM GMTഗസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തിന് ശേഷം ഫലസ്തീനില്‍...
31 July 2025 6:02 PM GMTആലപ്പുഴയില്‍ യുവാക്കള്‍ തമ്മില്‍ കത്തിക്കുത്ത്; ഒരാളുടെ നില ഗുരുതരം
31 July 2025 4:54 PM GMTമരിച്ച നിലയില്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ച സംഭവം കൊലപാതകമെന്ന്...
31 July 2025 4:44 PM GMTഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കും: പോര്‍ച്ചുഗല്‍
31 July 2025 3:33 PM GMTമനപ്പൂർവ്വം ശസ്ത്രക്രിയ മുടക്കിയെന്ന ആരോപണം നുണ : നോട്ടീസിന് വിശദമായ...
31 July 2025 3:23 PM GMT