Kerala

കളമശ്ശേരി സ്‌ഫോടനം; മരണം നാലായി

കളമശ്ശേരി സ്‌ഫോടനം; മരണം നാലായി
X

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം നാലായി. 80% പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആലുവ സ്വദേശി മോളി ജോയ് (61) ആണ് മരിച്ചത്. പുലര്‍ച്ചെ 5.08 ന് ആണ് മരണം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. മലയാറ്റൂര്‍ സ്വദേശി ലിബിന (12), എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.

കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടണം എന്നാവശ്യപ്പെട്ടു നല്‍കിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഏഴ് ദിവസം കസ്റ്റഡിയില്‍ വേണം എന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. അപേക്ഷയില്‍ കോടതി ഇന്ന് തന്നെ തീരുമാനമെടുക്കും. സ്വയം വാദം ഉന്നയിക്കുന്ന സാഹചര്യത്തില്‍ ഡൊമിനിക് മാര്‍ട്ടിന്‍ കസ്റ്റഡി അപേക്ഷയെ എതിര്‍ത്തേക്കില്ല. അന്വേഷണവുമായി സഹകരിക്കും എന്നാണ് കീഴടങ്ങിയത് മുതല്‍ പ്രതിയുടെ നിലപാട്.

പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയാക്കിയ കാര്യം അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ആയാണ് ഡൊമിനിക് മാര്‍ട്ടിനെ പോലിസ് കസ്റ്റഡിയില്‍ വാങ്ങുന്നത്. നിലവില്‍ കാക്കനാട് ജില്ലാ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആണ് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍. എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുന്നതിന് മുന്‍പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആണ് സംസ്ഥാന പോലിസിന്റെ ശ്രമം.






Next Story

RELATED STORIES

Share it