- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ദിര ഗാന്ധിയേയും നര്‍ഗീസ് ദത്തിനെയും ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ നിന്ന് വെട്ടിമാറ്റിയതിന് പിന്നില്‍ പ്രിയദര്‍ശനും; വിമര്‍ശനവുമായി കെ ടി ജലീല്‍

രാജ്യത്തെ ഫാസിസ്റ്റ് പ്രവണതകളെ എതിര്‍ക്കുന്നതില്‍ കേരള രാഷ്ട്രീയവും കലാമേഖലയും എക്കാലത്തും മുന്‍പന്തിയിലാണ് നിലകൊണ്ടിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാബരി മസ്ജിദ് പൊളിച്ച ഭൂമിയില്‍ പണിത അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടും ചടങ്ങില്‍ നിന്ന് വിട്ടുനിന്ന മോഹന്‍ലാലിന്റെ പാത പ്രിയദര്‍ശനും പിന്തുടരേണ്ടതായിരുന്നുവെന്നും കെ.ടി ജലീല്‍ വ്യക്തമാക്കി.
അത്തരമൊരു പൈതൃകഭൂമിയില്‍ നിന്ന് ഒരാളെ 'വെട്ടിമാറ്റല്‍ സര്‍ജറിയില്‍' പങ്കാളിയാക്കലായിരുന്നു കേന്ദ്രം ഭരിക്കുന്നവരുടെ ലക്ഷ്യമെന്ന് കെ.ടി ജലീല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ആ ചതി തിരിച്ചറിഞ്ഞ് തീരുമാനത്തില്‍ നിന്ന് പിന്തിരിയാന് പ്രിയദര്ശന് ശ്രമിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രിയദര്ശന് അത് ചെയ്യാതിരുന്നത് മലയാളികളില്‍ ഉണ്ടാക്കിയ അമര്‍ഷം ചെറുതല്ലെന്നും കെ.ടി. ജലീല്‍ കൂട്ടിച്ചേര്‍ത്തു. 'വിനാശകാലേ വിപരീത ബുദ്ധി എന്ന് പഴമക്കാര്‍ പറയുന്നത് വെറുതെയല്ല, പ്രിയദര്‍ശാ നീയും,' എന്നും പ്രിയദര്‍ശനെതിരെ കെ.ടി ജലീല്‍ വിമര്‍ശനം ഉയര്‍ത്തി.
ദേശീയ ചലച്ചിത്ര പുരസ്കാര സമിതിയുടെ ശുപാര്‍ശയിലാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ നിന്ന് ഇന്ദിര ഗാന്ധിയുടെയും നര്‍ഗീസ് ദത്തിന്റെയും പേരുകള്‍ നീക്കം ചെയ്തത്. 'മികച്ച നവാഗത ചിത്രത്തിനുള്ള ഇന്ദിര ഗാന്ധി അവാര്‍ഡ്', 'ദേശീയോദ്ഗ്രഥനത്തെക്കുറിച്ചുള്ള മികച്ച ഫീച്ചര്‍ ഫിലിമിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡ്' എന്ന രീതിയില്‍ ആയിരുന്നു ഇതുവരെ ഈ വിഭാഗത്തിനുള്ള പുരസ്കാരങ്ങള്‍ നല്‍കിയിരുന്നത്.
എന്നാല്‍ ഈ പുരസ്കാരങ്ങള്‍ ദേശീയോദ്ഗ്രഥനത്തെക്കുറിച്ചുള്ള മികച്ച ഫീച്ചര്‍ ഫിലിമിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡ്, ദേശീയവും സാമൂഹികവും പാരിസ്ഥിതികവുമായ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മികച്ച ഫീച്ചര്‍ ഫിലിം എന്ന് ഇനി അറിയപ്പെടുമെന്ന് ദേശീയ ചലച്ചിത്ര പുരസ്കാര സമിതി അറിയിച്ചു. സാമൂഹിക പ്രശ്നങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള അവാര്‍ഡുകള്‍ ഇതിലായിരിക്കും ഇനി ഉള്‍പ്പെടുക.
RELATED STORIES
ഓപറേഷൻ സിന്ദൂർ; ചുമതലകൾ ഭംഗിയായി നിർവഹിച്ചു: വ്യോമസേന
11 May 2025 8:10 AM GMTപത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എം ജി കണ്ണന് അന്തരിച്ചു
11 May 2025 7:54 AM GMT22 കിലോമീറ്റർ താണ്ടിയത് 22 മിനുറ്റു കൊണ്ട്; അമ്മക്കും കുഞ്ഞിനും...
11 May 2025 7:47 AM GMTഅടിമാലിയില്‍ വീടിന് തീപിടിച്ച് നാല് പേര് മരിച്ച സംഭവം; ഷോര്‍ട്ട്...
11 May 2025 7:44 AM GMTട്രെയിനില്‍ വ്യാജ ബോംബ് ഭീഷണി; ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍
11 May 2025 7:36 AM GMTപത്മശ്രീ അവാർഡ് ജേതാവും കാർഷിക ശാസ്ത്രജ്ഞനുമായ സുബ്ബണ്ണ അയ്യപ്പൻ...
11 May 2025 7:15 AM GMT