- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ഇരട്ട സ്ഫോടനക്കേസ്: പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു
വിചാരണക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി കണ്ണൂര്‍ സിറ്റി നീര്ച്ചാല് ബൈത്തുല്‍ ഹിലാലില്‍ തടിയന്റവിട നസീര്‍, നാലാം പ്രതി തയ്യില്‍ ഷഫ്നാസില്‍ ഷഫാസ് എന്നിവര്‍ നല്കിയ ഹരജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. നേരത്തേ കേസിലെ രണ്ടു പ്രതികളെ വെറുതെ വിട്ടതിനെതിരെ എന്‍ഐഎ സമര്‍പ്പിച്ച അപ്പീലും ഹൈക്കോടതി തള്ളി

കോഴിക്കോട്: പ്രമാദമായ കോഴിക്കോട് ഇരട്ടസ്ഫോടനക്കേസില്‍ മുഖ്യപ്രതി തടിയന്റവിട നസീര്‍ ഉള്‍പ്പെടെ രണ്ടുപേരെ ഹൈക്കോടതി വെറുതെവിട്ടു. വിചാരണക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി കണ്ണൂര്‍ സിറ്റി നീര്ച്ചാല് ബൈത്തുല്‍ ഹിലാലില്‍ തടിയന്റവിട നസീര്‍, നാലാം പ്രതി തയ്യില്‍ ഷഫ്നാസില്‍ ഷഫാസ് എന്നിവര്‍ നല്കിയ ഹരജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. നേരത്തേ കേസിലെ രണ്ടു പ്രതികളെ വെറുതെ വിട്ടതിനെതിരെ എന്‍ഐഎ സമര്‍പ്പിച്ച അപ്പീലും ഹൈക്കോടതി തള്ളി. കേസിലെ മുന്നാം പ്രതി അബ്ദുള്‍ ഹാലിം, ഒമ്പാം പ്രതി അബൂബക്കര്‍ യൂസുഫ് എന്നിവരെ വെറുതെ വിട്ടതിനെതിരെയാണ് എന്‍ഐഐ അപ്പീല്‍ നല്‍കിയത്. കേസില്‍ തങ്ങള്‍ നിരപരാധികളാണെന്നെും യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതികളുടെ വാദം.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ 12 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പ്രതികളെ വെറുതെ വിട്ടിരിക്കുന്നത്. 2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്റിലും കെഎസ്ആര്‍ടിസി സ്റ്റാന്റിലും ഇരട്ടസ്ഫോടനം നടന്നത്. ആദ്യം ലോക്കല്‍ പോലിസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ ഐ എ(ദേശീയ അന്വേഷണ ഏജന്‍സി) ഏറ്റെടുക്കുകയായിരുന്നു. കേസില്‍ ആകെ ഒമ്പതു പ്രതികളാണുണ്ടായിരുന്നത്. ഒളിവിലുള്ള രണ്ടു പ്രതികളടക്കം മൂന്നു പേരുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല. ഒരാളെ എന്‍ ഐ എ മാപ്പു സാക്ഷിയാക്കിയിരുന്നു. ഒരു പ്രതി വിചാരണയ്ക്കിടയില്‍ മരണപ്പെട്ടു. എന്‍ഐഎ മാപ്പുസാക്ഷിയാക്കിയ ഷമ്മി ഫിറോസിന്റെ മൊഴികള്‍ ഹൈക്കോടതി തള്ളിയാണ് ഇരുവരെയും വെറുതെവിട്ടത്.
RELATED STORIES
മുസ് ലിം പള്ളിക്ക് മുന്നിൽ കാവിക്കൊടി വീശി 'ജയ് ശ്രീറാം' വിളിച്ചവരെ...
1 April 2025 4:33 AM GMTജൂത റബി സ്വി കോഗൻ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നു പേർക്ക് വധശിക്ഷ...
1 April 2025 3:43 AM GMTസിപിഎം പാർട്ടി കോൺഗ്രസ് നാളെ മധുരയിൽ ആരംഭിക്കും
1 April 2025 3:17 AM GMT*മ്യാന്മാർ ഭൂചലനം മരണം 2056*
1 April 2025 3:13 AM GMTഎമ്പുരാന് പിന്തുണയുമായി ഫെഫ്ക്ക
31 March 2025 4:29 PM GMT'രാം കീ ജൻമഭൂമി'സംവിധായകൻ പീഡനക്കേസിൽ അറസ്റ്റിൽ; കുംഭമേളയിലെ...
31 March 2025 3:45 PM GMT