Sub Lead

മദ്യപിച്ചു വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നവരെ കൊണ്ട് ഒപ്പിടീച്ച് ഏറ്റുമാനൂര്‍ പോലിസ്

മദ്യപിച്ചു വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നവരെ കൊണ്ട് ഒപ്പിടീച്ച് ഏറ്റുമാനൂര്‍ പോലിസ്
X

കോട്ടയം: മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഏറ്റുമാനൂര്‍ പോലിസ്. വീടുകളില്‍ നിന്ന് പരാതി ലഭിച്ചാല്‍ പിന്നെ അവര്‍ എല്ലാ ദിവസവും രാത്രി എട്ടു മണിക്ക് ശേഷം സ്റ്റേഷനില്‍ എത്തി ഒപ്പിടണം. ഭര്‍ത്താവ് കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് ഭാര്യ പറഞ്ഞാല്‍ മാത്രമേ ഇത് അവസാനിപ്പിക്കൂയെന്ന് ഏറ്റുമാനൂര്‍ എസ്എച്ച്ഒ എ എസ് അന്‍സല്‍ അബ്ദുലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ

''ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ 2025, ജനുവരി 1 മുതല്‍ മാര്‍ച്ച് 30 വരെ 700 പരാതികള്‍. (കോട്ടയം ജില്ല യില്‍ തന്നെ കൂടുതല്‍, അതില്‍ 500ന് അടുത്ത് കുടുംബ പ്രശ്‌നങ്ങള്‍). ഇതില്‍ ഒരു 10 ശതമാനം അടുത്ത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ല എന്ന് പറഞ്ഞു വിലപിക്കുന്നവര്‍.. ഇത്തരത്തില്‍ മദ്യപിച്ചു കുടുംബങ്ങളില്‍ പ്രശ്‌നം ഉണ്ടാക്കുന്ന ആളുകള്‍ കുടുംബങ്ങളില്‍ പോയി വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്‌റ്റേഷനില്‍ വന്നു രാത്രി 8 മണിക്ക് ശേഷം ഒപ്പിടല്‍. ദിവസവും 100 ആളുകള്‍ അടുത്ത് വിവിധ ദിവസങ്ങളില്‍ ഒപ്പിടുന്ന ഒരു സ്‌റ്റേഷന്‍ ആണ് ഏറ്റുമാനൂര്‍. ഒപ്പിടാന്‍ വന്നില്ല എങ്കില്‍ വളരെ കൃത്യമായി അവരെ വിളിച്ചു ചോദിക്കും എന്താണ് വരാത്തത് എന്ന്. ഒപ്പിടല്‍ നിര്‍ത്തണം എങ്കില്‍ ഭാര്യ പറയണം ചേട്ടന്‍ ഇപ്പോള്‍ കുഴപ്പം ഇല്ല സര്‍, ഒപ്പിടില്‍ നിര്‍ത്തിക്കോ. ഇതു പോലെ വളരെ കൃത്യം ആയിട്ടു മേല്‍നോട്ടവും ആത്മാര്‍ത്ഥമായ സേവനവും നടത്തി ആണ് നടത്തി ആണ് ഏറ്റുമാനൂര്‍ പോലീസ് കാര്‍ നൂറുകണക്കിന് ആത്മഹത്യകള്‍ തടഞ്ഞു കൊണ്ടിരിക്കുന്നത്.

എന്നാല്‍ കഴിഞ്ഞ രണ്ടു മാസം മുന്‍പ് ചിതറി തെറിച്ച ഷൈനിയും രണ്ടു കുഞ്ഞു ശരീരങ്ങളും മെഡിക്കല്‍ കോളജ് ഇന്‍ക്വസ്റ്റ് ടേബിളില്‍ പെറുക്കി വെച്ച് ഇന്‍ക്വസ്റ്റ് നടത്തുമ്പോള്‍ എന്റെ സിദ്രുവിന്റെയും അയാനയുടെയും മുഖങ്ങള്‍ മനസ്സില്‍ മാറി വന്നു. ഒരു തവണ എങ്കിലും സ്‌റ്റേഷനില്‍ ഷൈനിയും മക്കളും വന്നു ഞങ്ങളെ കണ്ടിരുന്നെങ്കില്‍ എന്ന് വെറുതെ ആഗ്രഹിച്ചു പോയ നിമിഷം. ഒരു തരം യാന്ത്രികമായി ആ ജോലി കഴിഞ്ഞു. ഇന്നലെ വീണ്ടും സമാന സംഭവം. ഒരു അമ്മയും രണ്ടു കുട്ടികളും കാരിത്താസ് ഹോസ്പിറ്റലില്‍. ആ ചെറിയ മകളുടെ ചേതനയറ്റ കുഞ്ഞു മുഖം മനസ്സില്‍ നിന്നും പോകുന്നില്ല. ഇന്നലെ രാത്രി കണ്ണ് കൂട്ടി അടക്കാന്‍ പറ്റാത്ത അവസ്ഥ..''

Next Story

RELATED STORIES

Share it