- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാബരി മസ്ജിദ് തകര്‍ത്ത കേസ്: ആഗസ്ത് 31ന് വിധി പറയണമെന്ന് സുപ്രിംകോടതി
കേസില്‍ വാദം കേള്‍ക്കാന്‍ മൂന്ന് മാസം കൂടി അനുവദിച്ച ശേഷമാണ് സുപ്രിം കോടതി അന്തിമ തീയതി പ്രഖ്യാപിച്ചത്.

ന്യൂഡല്‍ഹി: ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളീമനോഹര്‍ജോഷി, ഉമാഭാരതി എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ആഗസ്ത് 31നകം വാദം പൂര്‍ത്തിയാക്കി വിധി പറയണമെന്ന് സുപ്രിം കോടതി. സിബിഐ സ്പെഷ്യല്‍ കോടതി ജഡ്ജിക്കാണ് സുപ്രീം കോടതി ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.കേസില്‍ വാദം കേള്‍ക്കാന്‍ മൂന്ന് മാസം കൂടി അനുവദിച്ച ശേഷമാണ് സുപ്രിം കോടതി അന്തിമ തീയതി പ്രഖ്യാപിച്ചത്.
പറഞ്ഞ സമയത്തിനകം വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കാന്‍ സ്പെഷ്യല്‍ ജഡ്ജ് എസ് കെ യാദവിന് ഉത്തരവ് നല്കി. വാദത്തിന്റെ എല്ലാ നടപടികളും റെക്കോഡ് ചെയ്യാന്‍ സ്പെഷ്യല്‍ ജഡ്ജിന് സൗകര്യമൊരുക്കണമെന്നും സുപ്രിം കോടതി ആവശ്യപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ജസ്റ്റിസ് ആര് എഫ് നരിമാര്‍, ജസ്റ്റിസ് സൂര്യകാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. വാദം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടുതല്‍ വേണമെന്ന് സ്പെഷ്യല്‍ ജഡ്ജ് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഒമ്പത് മാസത്തിനകം കേസില്‍ തീര്‍പ്പുണ്ടാകണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു. തെളിവുകളുടെ പരിശോധന പൂര്‍ണമായിട്ടില്ലെന്ന് സ്പെഷ്യല്‍ ജഡ്ജി വ്യക്തമാക്കി. ഏപ്രിലില്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സ്പെഷ്യല്‍ ജഡ്ജി കൂടുതല്‍ സമയം തേടിയത്. കൂടാതെ വിചാരണ അവസാനിക്കുന്നത് വരെ പ്രത്യേക് സിബിഐ കോടതി ജഡ്ജി എസ് കെ യാദവിന്റെ കാലാവധിയും സുപ്രിംകോടതി നീട്ടി നല്‍കിയിരുന്നു. 2019 സപ്തംബറിലായിരുന്നു ഇദ്ദേഹത്തിന്റെ വിരമിക്കല്‍ കാലയളവ്.
ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, രാജസ്ഥാന് മുന്‍ ഗവര്‍ണര്‍ കല്ല്യാണ്‍ സിംഗ്, ബിജെപി എംപി വിനയ് കത്യാര്‍, സാധ്വി റിംതബര എന്നിവരാണ് ബാബരി മസ്ജിദ് തകര്‍ക്കല്‍ ഗൂഢാലോചനക്കേസിലെ പ്രധാന പ്രതികള്‍. രാഷ്ട്രീയ പ്രധാന്യമുള്ള കേസാണെന്നുംരണ്ട് വര്‍ഷത്തിനുള്ളില്‍ കേസ് പൂര്‍ത്തിയാക്കാണമെന്നും 2017ല്‍ സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു.
ഗൂഢാലോചനക്കേസില്‍ പ്രതികളെ വിട്ടയച്ച അലഹാബാദ് ഹൈക്കോടതി വിധി സ്പെഷ്യല്‍ കോടതി റദ്ദാക്കിയിരുന്നു.
RELATED STORIES
അബു ശബാബും ഇസ്രായേലിന്റെ ഹെബ്രോണ്‍ എമിറേറ്റ് പദ്ധതിയും
9 July 2025 3:38 PM GMTഗസയിലെ ഒറ്റുകാരൻ
8 July 2025 12:50 PM GMTമേല്‍ക്കൂര നഷ്ടപ്പെടുന്ന ചേരി ജീവിതങ്ങള്‍
8 July 2025 10:50 AM GMTതുളസിയെ ഹിന്ദുത്വ ആയുധമാക്കി ബംഗാള്‍ ബിജെപി
4 July 2025 3:28 PM GMT''സമയക്രമം നോക്കൂ''പൗരത്വ നിഷേധം ആരംഭിച്ചു
4 July 2025 7:34 AM GMTഡീഗോ ജോട്ടയ്ക്ക് വിട; ലോക ഫുട്ബോളിന് ദു:ഖദിനം; പോര്‍ച്ചുഗലിന് തീരാ...
3 July 2025 5:59 PM GMT