Sub Lead

'ജയ് ശ്രീ റാം' വിളിക്കാന്‍ വിസമ്മതിച്ചു;ഹൈദരബാദില്‍ മുസ്‌ലിം കൗമാരക്കാരന് ക്രൂരമര്‍ദ്ദനം

40ലധികം ആളുകളടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് പോലിസ് പറഞ്ഞു

ജയ് ശ്രീ റാം വിളിക്കാന്‍ വിസമ്മതിച്ചു;ഹൈദരബാദില്‍ മുസ്‌ലിം കൗമാരക്കാരന് ക്രൂരമര്‍ദ്ദനം
X
ഹൈദരബാദ്:'ജയ് ശ്രീ റാം' വിളിക്കാന്‍ വിസമ്മതിച്ച മുസ്‌ലിം ആണ്‍കുട്ടിക്ക് ക്രൂര മര്‍ദ്ദനം.ഹുസൈനി ആലം സ്വദേശിയായ 17കാരനാണ് ആള്‍കൂട്ട ആക്രമണത്തിന് ഇരയായത്.ചാര്‍മിനാര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഷാദ് കഫേ ഹുസൈനി ആലമില്‍ ബോണാലു ഘോഷയാത്രക്കിടേയാണ് സംഭവം.

17കാരന്‍ വീട്ടിലേക്ക് പോകുന്നതിനിടേ അക്രമികള്‍ തടഞ്ഞു നിര്‍ത്തുകയും നെറ്റിയില്‍ തിലകം ചാര്‍ത്തുകയുമായിരുന്നു. തുടര്‍ന്ന് ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടി വിസമ്മതിച്ചു. തുടര്‍ന്ന് പ്രകോപിതരായ അക്രമികള്‍ മര്‍ദ്ദിക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.40ലധികം ആളുകളടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് പോലിസ് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് 17 കാരന്‍ ചാര്‍മിനാര്‍ പോലിസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലിസ് കേസെടുക്കുകയായിരുന്നു.പ്രതികളെ തിരിച്ചിറിഞ്ഞതായും,14 പേരെ ഇതിനകം കസ്റ്റഡിയിലെടുത്തതായും പോലിസ് അറിയിച്ചു.രുപേഷ് ശര്‍മ എന്ന ആളാണ് ഒന്നാം പ്രതിയെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it