- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗസയില്‍ വ്യോമാക്രമണം പുനരാരംഭിച്ച് ഇസ്രായേല്‍; മരിച്ച ഫലസ്തീനികളുടെ എണ്ണം 26 ആയി, ഹമാസിന്റെ തിരിച്ചടിയില്‍ രണ്ട് ഇസ്രായേലികള്‍ കൊല്ലപ്പെട്ടു
തിങ്കളാഴ്ച രാത്രി മുതല്‍ ഇസ്രായേല്‍ സൈന്യം ജനവാസ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ നടത്തിവരുന്ന വ്യോമാക്രമണങ്ങളില്‍ മരിച്ച ഫലസ്തീനികളുടെ എണ്ണം 26 ആയി ഉയര്‍ന്നതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസാ സിറ്റി: ചൊവ്വാഴ്ച രാവിലെ ഇസ്രായേല്‍ സൈന്യം ഉപരോധത്തിലുള്ള ഗസ മുനമ്പില്‍ ബോംബാക്രമണം പുനരാരംഭിച്ചു. ഇസ്രായേല്‍ സൈന്യം മസ്ജിദുല്‍ അഖ്സയില്‍ നടത്തിയ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചും ഇവിടെനിന്ന് പിന്മാറാന് നല്കിയ അന്ത്യശാസനം അധിനിവേശ സൈന്യം തള്ളുകയും ചെയ്തതിനു പ്രതികരണമായി ഇവിടെനിന്ന് ഇസ്രായേലിനെ ലക്ഷ്യമിട്ട് റോക്കറ്റുകള്‍ വിക്ഷേപിച്ചതിനു പിന്നാലെയാണ് നിരവധി പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയത്.
ചൊവ്വാഴ്ച രണ്ടു പേര് കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ അധികൃതര്‍ അറിയിച്ചു. ഗസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒമ്പതു കുട്ടികള്‍ ഉള്‍പ്പെടെ 24 ഫലസ്തീനികള്‍ ഒറ്റരാത്രികൊണ്ട് ഇസ്രയേല്‍ സൈന്യം വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് പുതിയ ആക്രമണം ഉണ്ടായത്.
മരണസംഖ്യ 26 ആയി ഉയര്‍ന്നതായി ഗസ ആരോഗ്യ മന്ത്രാലയം
തിങ്കളാഴ്ച രാത്രി മുതല്‍ ഇസ്രായേല്‍ സൈന്യം ജനവാസ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ നടത്തിവരുന്ന വ്യോമാക്രമണങ്ങളില്‍ മരിച്ച ഫലസ്തീനികളുടെ എണ്ണം 26 ആയി ഉയര്‍ന്നതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രണ്ടു ഇസ്രായേലികള്‍ കൊല്ലപ്പെട്ടു
ഗസയില്‍ നിന്ന് ഹമാസ് തൊടുത്ത റോക്കറ്റ് ഇസ്രായേല്‍ നഗരമായ അഷ്കലോണില്‍ പതിച്ച് രണ്ടു ഇസ്രായേലികള്‍ കൊല്ലപ്പെട്ടതായി ഹാരെറ്റ്സ് റിപോര്‍ട്ട് ചെയ്തു. ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അല്‍ അഖ്സ് മസ്ജിദിനു നേരെയുള്ള മനപ്പൂര്‍വ്വമുള്ള പ്രകോപനപരമായ ആക്രമണം ശെയ്ഖ് ജര്‍റാഹിലെ ഭവനങ്ങള്‍ക്കു നേരെയുള്ള കയ്യേറ്റവും ജറുസലേമിനെ ഭയാനകമായ ആക്രമണത്തിലേക്ക് നയിച്ചെന്ന് ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവും പാര്‍ലമെന്റ് അംഗവുമായ ജെറമി കോര്ബിന് ട്വീറ്റ് ചെയ്തു. ഇസ്രായേല്‍ 'നിലവിലെ സ്ഥിതി ശരിയാക്കുകയും അത് കൂടുതല്‍ വഷളാക്കാതിരിക്കുകയും വേണം,' അദ്ദേഹം ഒരു ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞു.
RELATED STORIES
വിദ്യാർഥികളിലെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ സുപ്രിംകോടതിയുടെ ഇടപെടൽ:...
1 April 2025 6:46 AM GMTവഖ്ഫ് ഭേദഗതി ബില്ല് ഏപ്രിൽ രണ്ടിന് ലോക്സഭയിൽ അവതരിപ്പിക്കുമെന്ന്...
1 April 2025 6:42 AM GMT'എമ്പുരാന്' ധാര്‍മികതയുടെ ഗൂഢാലോചന: രണ്ട് മിനിറ്റ്, മൂന്ന് സെക്കന്റ് ...
1 April 2025 6:31 AM GMT'സമൂഹത്തിന് ഉപദ്രവകരമായവയിൽ നിന്ന് അകലം പാലിക്കുക': കെ എം മുഹമ്മദ്...
1 April 2025 6:28 AM GMTഎമ്പുരാൻ സിനിമ വിവാദം; വിഷയം പാർലമെൻ്റിൽ ഉന്നയിക്കാനൊരുങ്ങി സിപിഎം
1 April 2025 5:19 AM GMTമുസ് ലിം പള്ളിക്ക് മുന്നിൽ കാവിക്കൊടി വീശി 'ജയ് ശ്രീറാം' വിളിച്ചവരെ...
1 April 2025 4:33 AM GMT