- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫലസ്തീന് സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ മൂന്നുപേരെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു


ആക്രമണത്തെ അപലപിച്ച ഫലസ്തീന് മഹ്മൂദ് അബ്ബാസ്, ഇസ്രായേലിന്റേത് അപകടകരമായ ആക്രമണമാണെന്നും വിമര്‍ശിച്ചു. അന്താരാഷ്ട്ര സമൂഹവും അമേരിക്കയും ഇക്കാര്യത്തില്‍ ഇടപെടണമെന്ന് അദ്ദേഹത്തിന്റെ വക്താവ് നബീല്‍ അബൂ റുദൈന ആവശ്യപ്പെട്ടു. അതേസമയം, വിഷയത്തില്‍ ഇസ്രായേല്‍ സൈന്യവും പോലിസും പ്രതികരിച്ചിട്ടില്ല. ഏറ്റുമുട്ടലിലാണ് മൂന്നുപേരും കൊല്ലപ്പെട്ടതെന്നാണ് പേര് വെളിപ്പെടുത്താത്ത ഇസ്രായേല്‍ ജീവനക്കാരന് റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി.
1990 കളില്‍ ഒപ്പുവച്ച ഇടക്കാല സമാധാന കരാറുകള്‍ പ്രകാരം, ഫലസ്തീന് അതോറിറ്റിക്ക് ചില സ്ഥലങ്ങളില്‍ പരിമിതമായ സ്വയംഭരണാവകാശമുണ്ട്. വെസ്റ്റ് ബാങ്കിന്റെ ഏകദേശം 40 ശതമാനത്തോളം ഇതില്‍പ്പെട്ടതാണ്. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ അമിതാധികാരം പ്രയോഗിക്കുകയും ഫലസ്തീന് നഗരങ്ങളിലും ഫലസ്തീന് അതോറിറ്റി ഭരിക്കുന്ന നഗരങ്ങളിലും അറസ്റ്റും റെയ്ഡുകളും നടത്തുകയും ചെയ്യുന്നുണ്ട്. 1993ലെ ഓസ് ലോ കരാറിലെ 'സുരക്ഷാ ഏകോപനം' എന്ന സമ്പ്രദായപ്രകാരം ഇസ്രായേല്‍ അധിനിവേശത്തിനെതിരായ സായുധ പ്രതിരോധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇസ്രയേലുമായി പങ്കിടാന്‍ ഫലസ്തീന് അതോറിറ്റി ബാധ്യസ്ഥനാണ്. അധിനിവേശ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രായേലി പദ്ധതിക്ക് ശേഷം കഴിഞ്ഞ വര്‍ഷം ഇത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇത്തരം ഇടപാടിനെ ഹമാസ് വിമര്‍ശിക്കാറുണ്ട്. ഇസ്രായേല്‍ അധികൃതരുമായുള്ള ഫലസ്തീന് അതോറിറ്റിയുടെ സഹകരണം കാരണം നിരവധി ഹമാസ് അംഗങ്ങളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗസയ്ക്കെതിരായ 11 ദിവസത്തെ ഇസ്രായേല്‍ ആക്രമണത്തിനു ശേഷം സമാധാനം പുനസ്ഥാപിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് സംഭവമെന്നതും ശ്രദ്ധേയമാണ്. ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 66 കുട്ടികളടക്കം 250ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു തിരിച്ചടിയായി ഹമാസ് ഉള്‍പ്പെടെയുള്ള ഫലസ്തീന് ചെറുത്തുനില്‍പ്പ് സംഘങ്ങള്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 12 പേര് ഇസ്രായേലില്‍ കൊല്ലപ്പെട്ടിരുന്നു.
Israeli forces kill Palestinian officers in West Bank
RELATED STORIES
റിയോ തത്സുകിയുടെ പ്രവചനം പൊളിഞ്ഞു, ജപ്പാന് നഷ്ടമായത് 3.9 ബില്യൺ
5 July 2025 9:54 AM GMTചെട്ടിപ്പടി ഹെൽത്ത് സെൻ്റർ വികസന സമിതി യോഗത്തിലേക്ക് പ്രതിഷേധവുമായി...
5 July 2025 9:06 AM GMTവയനാട് സ്വദേശി ഇസ്രായേലില്‍ മരിച്ച നിലയില്‍; 80 കാരിയെ കൊലപ്പെടുത്തിയ...
5 July 2025 8:06 AM GMTസംസ്ഥാനത്ത് പേവിഷബാധയേറ്റ മരണങ്ങളിൽ വർധന; അഞ്ചു മാസത്തിനിടെ മരിച്ചത്...
5 July 2025 8:03 AM GMTബസ് തകര്‍ത്ത ഹിന്ദു ജാഗരണ്‍ വേദികെ നേതാവിനെ കസ്റ്റഡിയില്‍ എടുത്തു;...
5 July 2025 7:59 AM GMTകെസിഎല്‍; റെക്കോഡ് തുകയ്ക്ക് സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ...
5 July 2025 7:53 AM GMT